തൃശൂർ: കൺസൾട്ടേഷൻ ഫീസ്, മരുന്ന് എന്നിവയ്ക്ക് പണം വേണ്ട. പാർശ്വഫലമില്ല. കിടത്തി ചികിത്സയും വേണ്ട. ഏറെ കാത്തിരുന്നിട്ടും ലക്ഷങ്ങൾ ചെലവിട്ടിട്ടും കുട്ടികളില്ലാത്ത ദമ്പതികൾക്ക് പ്രതീക്ഷയാകുകയാണ് ഹോമിയോ വകുപ്പിന്റെ 'ജനനി' പദ്ധതി. ചികിത്സയ്ക്ക് മുന്നോടിയായി ലാബ് പരിശോധനകൾ മാത്രം പുറത്തു നിന്ന് നടത്തണം.
2019ലാണ് ജില്ലാ ഹോമിയോ ആശുപത്രികളിൽ പ്രത്യേകം വന്ധ്യതാ ക്‌ളിനിക്ക് തുടങ്ങിയത്. അതിനു മുമ്പ് 'സീതാലയ'മെന്ന സ്ത്രീചികിത്സാ പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. 2012ൽ കണ്ണൂരിലാണ് വന്ധ്യതാ ചികിത്സ തുടങ്ങിയത്. തുടർന്ന് തിരുവനന്തപുരത്തും കോഴിക്കോട്ടും എല്ലാ ജില്ലാ ഹോമിയോ ആശുപത്രികളിലും ക്‌ളിനിക്ക് തുടങ്ങി.
ജനനി ക്‌ളിനിക്കുകളിൽ വരുന്നവരിൽ ഭൂരിഭാഗവും വർഷങ്ങളോളം മറ്റ് ചികിത്സകൾ നടത്തിയവരാണെന്ന് ഹോമിയോ ഡോക്ടർമാർ പറയുന്നു. മിക്കവർക്കും പ്രായക്കൂടുതലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ട്. ഇത്തരം സാഹചര്യം നിലനിൽക്കവേയാണ് കൃത്രിമ ബീജസങ്കലനം ഉൾപ്പെടെ നടത്തി പരാജയപ്പെട്ടവർക്കും ഹോമിയോ ചികിത്സ വഴി കുഞ്ഞുണ്ടായത്. പുരുഷനും സ്ത്രീയ്ക്കും പ്രത്യേകം ചികിത്സയുണ്ട്. ബുക്കിംഗ് പ്രകാരം തിങ്കൾ മുതൽ ശനി വരെ ഒ.പി ചികിത്സയുണ്ട്. സമയം രാവിലെ 9 മുതൽ 2 വരെ. വർഷത്തിൽ ഒരു ആശുപത്രിയിൽ 120-130 കുഞ്ഞുങ്ങൾ ജനിക്കാറുണ്ട്. ഹോമിയോ ചികിത്സയിലൂടെ സംസ്ഥാനത്ത് ഇതുവരെ 2184 പേർ അമ്മമാരായെന്നാണ്
ഇപ്പോൾ ഡോക്ടർമാർ മാറിമാറിയാണ് ഒ.പി കൈകാര്യം ചെയ്യുന്നത്. എല്ലാ യൂണിറ്റിലും ഒരു സ്ഥിരം ഡോക്ടറെ ലഭിച്ചാൽ ചികിത്സ കുറേക്കൂടി ഫലപ്രദമാകും.
ഡോ.എസ്.ശ്രീവിദ്യ
സംസ്ഥാന കൺവീനർ, ജനനി
വിവാഹം കഴിഞ്ഞിട്ട് 14 വർഷമായി. ഇടവിട്ടും തുടർച്ചയായും 10 വർഷം ചികിത്സിച്ചു. ഹോമിയോ ചികിത്സ ഫലം കണ്ടു. മോൾക്കിപ്പോൾ 23 ദിവസമായി.
നിഷ മനോജ്കുമാർ
പേരാമംഗലം, തൃശൂർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |