SignIn
Kerala Kaumudi Online
Thursday, 25 April 2024 11.49 AM IST

സാഹിതീ സംഗമവേദി സാഹിത്യ അവാർഡുകൾ

1

തൃശൂർ: സാഹിതീ സംഗമവേദി സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. കെ.പി. കുമാരന്റെ കണ്ടുകണ്ടിരിക്കെ (നോവൽ) മാധവിക്കുട്ടി അവാർഡിനും, രവിവർമ തമ്പുരാന്റെ മുടിപ്പേച്ച് (മികച്ച ചരിത്രനോവൽ) പുനത്തിൽ കുഞ്ഞബ്ദുള്ള അവാർഡിനും ജലജ പ്രസാദിന്റെ മൗനത്തിന്റെ ഓടാമ്പൽ മികച്ച കവിതാ സമാഹാരത്തിനുള്ള അവാർഡിനും അർഹമായി.

സാഹിതീസംഗമവേദിയുടെ രണ്ടാം വാർഷികദിനമായ 24ന് തൃശൂർ, അയ്യന്തോൾ സി. അച്ചുതമേനോൻ സ്മാരക സ്റ്റഡി ആൻഡ് റിസർച്ച് സെന്ററിൽ മന്ത്രി കെ. രാജൻ അവാർഡ് സമ്മാനിക്കും. കാൽ ലക്ഷം രൂപയും ഫലകവുമാണ് ആദ്യ രണ്ട് അവാർഡ്. 10000 രൂപയും ഫലകവുമാണ് കവിതാസമാഹരത്തിന് അവാർഡ്. മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എം.എൽ.എ, നോവലിസ്റ്റ് സി. രാധാകൃഷ്ണൻ ബെന്യാമിൻ ശരത്ചന്ദ്ര വർമ്മ തുടങ്ങിയവർ പങ്കെടുക്കും.
സ്‌പെഷ്യൽ ജൂറി അവാർഡിനർഹരായ ഡോ. ശശികല പണിക്കർ (നോവൽ), ജഗദീഷ് കോവളം (നോവൽ), തിരുവണ്ണൂർ രാജശ്രീ (കവിതാസമാഹാരം), ടി.പി. രാധാകൃഷ്ണൻ (കവിതാസമാഹാരം) എന്നിവർക്കും അവാർഡുകൾ നൽകും. ജയചന്ദ്രൻ മൊകേരി, എരമല്ലൂർ ഹംസ, കൂട്ടുങ്ങൽ ശോഭ വത്സൻ എന്നിവർക്കും സാഹിതീ പുരസ്‌കാരങ്ങൾ സമർപ്പിക്കും. പത്രസമ്മേളനത്തിൽ ശിവരാജൻ, ശോഭ വത്സൻ, ജോയ് എബ്രഹാം,ലതാ ദേവി, രാജു എലവന്ത്ര എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.