തൃശൂർ: ജവഹർ ബാലഭവനിലെ അവധിക്കാല ക്യാമ്പിലെ ഭൂരിഭാഗം പേർക്കും വലുതാകുമ്പോൾ പൊലീസ് ആകണം. അങ്ങനെയാണെങ്കിൽ, പൊലീസ് മാമന് ആരാകാനാണ് ആഗ്രഹം ?. കുട്ടികളുടെ കലപില ശബ്ദത്തിനിടയിൽ പൊലീസുദ്യോഗസ്ഥൻ പറഞ്ഞു: ''കുട്ടികളാകാനാണ് ആഗ്രഹം. നിങ്ങളെപ്പോലെ കളിക്കാനും, ചിരിക്കാനും കഴിയണം. കൂട്ടുകാരോടൊത്ത് കൂട്ടുകൂടാൻ ഞങ്ങൾക്കും വലിയ ഇഷ്ടമാണ്...''
തൃശൂർ സിറ്റി പൊലീസ് അഡീഷണൽ പൊലീസ് സൂപ്രണ്ട് വി.കെ.അബ്ദുൾഖാദറാണ് കുട്ടികളോട് ആശയങ്ങൾ പങ്കുവെച്ചത്. ചിന്തകളും, ആശയങ്ങളും അവർ പങ്കിട്ടു. ആശയവിനിമയ പരിപാടിക്ക് ശേഷം വനിത പൊലീസുദ്യോഗസ്ഥർ കുട്ടികൾക്ക് സ്വയം പ്രതിരോധ രീതികളെക്കുറിച്ച് പരിശീലനം നൽകി. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.ബി.ഷിജി, എസ്.ഷീജ , കെ.എൽ.സിന്റി , പി.കെ.പ്രതിഭ എന്നിവരും ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർമാരായ സബ് ഇൻസ്‌പെക്ടർ കെ.വി.വിനയൻ , സീനിയർ സി.പി.ഒ കെ.സ്മിത , സി.വി.മിനി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |