തൃശൂർ: പൂരത്തിന് ഏർപ്പെടുത്തിയ അധികസൗകര്യം റെയിൽവേയ്ക്ക് നേട്ടമായി. സാധാരണ ദിവസങ്ങളിൽ ശരാശരി 5,000 ഓളം യാത്രികരിൽ നിന്നായി നാല് ലക്ഷത്തിലേറെ രൂപ വരുമാനമുണ്ടാക്കുന്ന തത്സമയ ടിക്കറ്റ് വിതരണ കേന്ദ്രത്തിൽ സാമ്പിൾ വെടിക്കെട്ട് ദിനത്തിൽ 5,675 യാത്രികരിൽ നിന്നും ലഭിച്ചത് 5.12 ലക്ഷം.
പൂരദിവസം 10,719 യാത്രികരിൽ നിന്നും 7.95 ലക്ഷവും പകൽപ്പൂരത്തിന് 16,277 യാത്രികരിൽ നിന്നും 13.27 ലക്ഷവുമായിരുന്നു നേട്ടം. മഴമൂലം രാത്രി പൂരവും വെടിക്കെട്ടും തടസപ്പെട്ടതിനാൽ പത്തിന് രാത്രി 8 മുതൽ തന്നെ ടിക്കറ്റ് കൗണ്ടറുകൾക്ക് മുമ്പിലുണ്ടായ യാത്രികരുടെ നീണ്ട നിര പിറ്റേന്ന് രാവിലെ 5 വരെ തുടർന്നുവെന്ന് ചീഫ് ബുക്കിംഗ് സൂപ്പർവൈസർ മീനാംബാൾ അറിയിച്ചു. ബുക്കിംഗ് ഓഫീസിൽ അഞ്ചും റിസർവേഷൻ കേന്ദ്രത്തിൽ മൂന്നും രണ്ടാം കവാടത്തിൽ ഒന്നും കൗണ്ടറുകൾ വഴി ടിക്കറ്റുകൾ ഒരേ സമയം നൽകിയതിന് പുറമേ രണ്ട് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനും മുഴുവൻ സമയവും പ്രവർത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |