തൃപ്രയാർ: 1100 മീറ്റർ നീളത്തിലുള്ള കോട്ടൺ തുണിയിൽ ചിത്രങ്ങൾ വരയ്ക്കാൻ ഒരുങ്ങുകയാണ് ഹിബ ഹബീബ്. എറ്റവും നീളം കൂടിയ ചിത്രം വരച്ച് ചരിത്രത്തിന്റെ ഭാഗമാകുകയാണ് ലക്ഷ്യം. 15ന് സ്‌നേഹതീരത്ത് എക്‌സിബിഷൻ സംഘടിപ്പിച്ചിട്ടുണ്ട്. അന്ന് ചിത്രം വര പൂർത്തിയാകും. തളിക്കുളം സ്വദേശിയാണ് ഹിബ ഹബീബ്.
എപ്രിൽ 15 മുതൽ മേയ് 15 വരെയുള്ള സമയത്തിനിടയ്ക്കാൻ് ചിത്രം വര പൂർത്തിയാകുന്നത്. പ്രകൃതിയുടെ മനോഹര ഭാവങ്ങൾ, വിവിധ സംസ്കാരങ്ങൾ, ചരിത്ര സംഭവങ്ങൾ എന്നിവയെല്ലാമാണ് നീളൻ തുണിയിലെ വരകളിലുള്ളത്. 150 സ്റ്റെൻസിൽ പോർട്രെയിറ്റ് ചിത്രം അഞ്ചുദിവസം കൊണ്ട് പൂർത്തിയാക്കി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിൽ ഹിബ ഇടം നേടിയിരുന്നു. തുടർന്ന് എഷ്യൻ ബുക്ക് ഓഫ് റെക്കാഡും ഈ ചിത്രകാരിക്ക് സ്വന്തമാണ്.
ചൈനക്കാരനായ ഗൂഫെങ് രണ്ടുമാസം കൊണ്ട് 914 മീറ്റർ വരച്ചതാണ് നിലവിലെ റെക്കാഡ്. ഇത് ഒരു മാസം കൊണ്ട് തകർക്കുകയാണ് ഹിബയുടെ ലക്ഷ്യം. എറ്റവും വലിയ ചിത്രം ആഫ്രിക്കൻ പാറ്റേൺ ആർട്‌സാണ്.
പണിക്കവീട്ടിൽ ഹബീബ് - ഹസീന ദമ്പതികളുടെ മകളായ ഹിബ കോയമ്പത്തൂർ നെഹ്റു കോളേജിൽ മൈക്രോ ബയോളജി വിദ്യാർത്ഥിയാണ്. സഹോദരിമാരായ ഹസ്മിയയും ഹനീനയും കലാരംഗത്തുണ്ട്. തളിക്കുളം സ്‌നേഹതീരത്ത് ഞായറാഴ്ച രാവിലെ പത്ത് മുതൽ വൈകീട്ട് ഏഴ് വരെയാണ് എക്‌സിബിഷൻ സംഘടിപ്പിച്ചിട്ടുള്ളത്.
ദിവസം 18 മണിക്കൂറാണ് വരക്കാൻ എടുക്കുന്നത്. ചെറുപ്പത്തിലേ ചിത്രകലയിൽ താത്പര്യമുണ്ടായിരുന്നു. കൊവിഡ് വന്നതോടെ പൂർണമായും ചിത്രകലയിലേക്ക് തിരിയുകയായിരുന്നു.
- ഹിബ ഹബീബ് (ചിത്രകാരി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |