കുന്നംകുളം: ചെന്നൈ സ്വദേശിനിയായ യുവതിയെ ദൂരൂഹ സാഹചര്യത്തിൽ ചൊവ്വന്നൂരിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഫുട്ബാൾ കളിക്കാൻ പോയ കുട്ടികൾ കിണറ്റിൽ നിന്നും കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് യുവതിയെ കിണറ്റിൽ കണ്ടെത്തിയത്. നാട്ടുകാർ യുവതിയെ കരയ്ക്ക് കയറ്റി പൊലീസിൽ വിവരം അറിയിച്ചു.
യുവതിയെ പിന്നീട് പൊലീസ് സഹായത്തോടെ കുന്നംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിണറിന് സമീപത്തെ യുവതിയുടെ ബാഗിൽ നിന്ന് ഉറുമ്പ്‌പൊടിയും എലിവിഷ പാക്കറ്റും കണ്ടെത്തി. യുവതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. കഴിഞ്ഞദിവസം ചെന്നൈയിൽ നിന്നുമെത്തിയ യുവതി എങ്ങനെയാണ് ചൊവ്വന്നൂരിലെത്തിയതെന്ന് അറിയില്ലെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. യുവതി കിണറ്റിൽ വീണ സംഭവത്തിലെ ദുരൂഹതയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |