SignIn
Kerala Kaumudi Online
Friday, 19 April 2024 11.52 PM IST

അധികമായാൽ മൊബൈലും വിഷം !

1

തൃശൂർ: കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുമ്പോൾ ഭവിഷ്യത്തുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന് രക്ഷിതാക്കൾക്ക് പൊലീസിന്റെ മുന്നറിയിപ്പ്. ഓൺലൈൻ പഠനകാലത്ത് മൊബൈൽ നൽകാതിരിക്കാനാകില്ല. പക്ഷേ നിയന്ത്രിക്കാനാകും. ഫോണും ഇന്റർനെറ്റും കിട്ടുന്നതോടെ കുട്ടികളിൽ പലരും ഗെയിമിലേക്ക് കടക്കും. ആദ്യമൊക്കെ കുടുംബാംഗങ്ങൾക്ക് ഒപ്പമിരുന്ന് കളിച്ചവർ പിന്നീട് മുറിയിൽ തനിച്ചിരുന്ന് കളി തുടരും. സംഗതി കൈവിട്ടു പോകുമ്പോഴാകും പലരും ശ്രദ്ധിക്കുക. മൊബൈലിന് അടിമയായതിന് ശേഷം നിയന്ത്രിക്കുമ്പോൾ കുട്ടികൾ ഉൻമാദികളെ പോലെ പെരുമാറും.

അടുത്തിടെ വടക്കാഞ്ചേരിയിൽ

വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈയിടെയുണ്ടായ സംഭവം വിവരിക്കാം. മൊബൈൽ ലഹരിയിലായ മകന്റെ ഫോൺ അമ്മ വാങ്ങി നമ്പറുകളും ഗെയിമുകളും കളഞ്ഞതോടെ എട്ടാം ക്‌ളാസുകാരന്റെ മട്ടും ഭാവവും മാറി. അമ്മയെയും അനിയത്തിയെയും ദേഹോപദ്രവം ഏൽപ്പിച്ച് വീട്ടിലെ സാധനങ്ങളെല്ലാം എറിഞ്ഞുടച്ചത്രെ.

വീട്ടിനുള്ളിൽ മുഴുവൻ മണ്ണെണ്ണ ഒഴിച്ച് ചുട്ടുചാമ്പലാക്കുമെന്ന് അലറിവിളിച്ച് തീപ്പെട്ടി തിരയുന്നതിനിടെ അമ്മ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. പിന്നീട് പൊലീസ് എത്തി രംഗം ശാന്തമാക്കുകയായിരുന്നു. കുട്ടിക്ക് കൗൺസലിംഗ് നൽകിവരികയാണ്.

രക്ഷിതാക്കൾ അറിയാൻ

  • കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് സമയവും സ്ഥലവും ക്‌ളിപ്തപെടുത്തുക.
  • ഫോണിൽ എന്താണ് കാണുന്നത് പരിശോധിക്കുക.
  • ഓൺലൈൻ ഗെയിമിൽ നിന്ന് ഘട്ടം ഘട്ടമായി പിന്തിരിപ്പിക്കുക.
  • മക്കളുമായി വിനോദത്തിന് സമയം കണ്ടെത്തുക.
  • കലാകായിക പ്രവർത്തനങ്ങളിൽ പ്രോത്സാഹനം നൽകുക.
  • സ്‌നേഹത്തോടെ പെരുമാറുക.
  • ഗെയിമിനെ കുറിച്ച് രക്ഷിതാക്കൾ മനസിലാക്കുക.
  • കുട്ടികളുടെ കൂട്ടുകാരെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും അറിയുക.
  • മൊബൈൽ അടിമയാണെന്ന് മനസിലായാൽ ഉടൻ കൗൺസലിംഗ് നൽകുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.