ഗുരുവായൂർ: കലയും, സാഹിത്യവുമെല്ലാം ഇടതുപക്ഷത്തിന്റേതാണ് എന്നാണ് ധാരണയെന്നും അത്തരം ചിന്തകളോട് കലഹിച്ചു നിന്ന എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുക്കുട്ടനെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ. ഗുരുവായൂരിൽ മാടമ്പ് സ്മൃതി പർവ്വം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്തും തുറന്നടിച്ചു പറയുന്ന ആളായതുകൊണ്ട് മാടമ്പ് എന്നും ഒറ്റയാനായി നടന്നുവെന്നും ഭാരതീയ മൂല്യങ്ങളും ദാർശനീകതയുമാണ് മാടമ്പിന്റെ എഴുത്തിൽ ജ്വലിച്ചുനിന്നതെന്നും മന്ത്രി പറഞ്ഞു. ടി.കാർത്ത്യായനി അമ്മ സ്മാരക എൻഡോവ് മെന്റ് പുരസ്‌കാരമായ മാടമ്പ് സ്മാരക സംസ്‌കൃതി പുരസ്‌കാരം നടനും, സംവിധായകനുമായ മുരുകന് മന്ത്രി സമ്മാനിച്ചു. കവി സുധാകരൻ പാവറട്ടി അദ്ധ്യക്ഷനായി. സൂര്യകാലടി മനയിലെ സൂര്യൻ സുബ്രഹ്മണ്യൻ അനുഗ്രഹപ്രഭാഷണം നടത്തി. എം.കെ.ദേവരാജൻ, ജയപ്രകാശ് കേശവൻ, ശ്രീകുമാർ ഇഴുവപ്പാടി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന സെമിനാറിൽ ഡോ: സുവർണ്ണ നാലപ്പാട്ട്, മാടമ്പ് സ്മൃതി പ്രഭാഷണം നടത്തി. 'മാടമ്പ് കൃതികളിലെ ആദ്ധ്യാത്മികത' എന്ന വിഷയത്തിൽ ഡോ: ശ്രീശൈലം ഉണ്ണികൃഷ്ണൻ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |