തൃശൂർ: സൗഹൃദങ്ങളും ബന്ധങ്ങളും കെടാതെ സൂക്ഷിച്ച ഗായകൻ കെ.കെയെ തൃശൂർ നഗരത്തിൽ അറിയാത്തവർ ചുരുക്കം. ആ വേർപാട് അവർക്ക് തീരാനൊമ്പരം. ഇടയ്ക്കിടെ നാട്ടിലെത്തി ബന്ധുക്കളുമായി ബന്ധം പുതുക്കും. രണ്ട് വർഷത്തെ ഇടവേളകളിൽ തൃശൂരിലെത്തി കുടുംബക്കൂട്ടായ്മയിലും അംഗമാകും.
കൊവിഡ് കാലത്താണ് ഇതിന് ഇടവേള ഉണ്ടായത്. എങ്കിലും തൃശൂരിലെ ബന്ധുക്കളെ മുടങ്ങാതെ ഫോണിൽ വിളിച്ച് സുഖവിവരങ്ങൾ തിരക്കും. കൊവിഡ് ഒതുങ്ങിയാൽ ഉടൻ എത്തുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ തിരക്കേറിയതിനാൽ ഈ വേനലവധിയിൽ നാട്ടിലെത്താനായില്ല. കുന്നത്ത് ലെയ്‌നിലെ കുന്നത്ത് വീട്ടിൽ കൃഷ്ണകുമാർ, തൃശൂരിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു. അച്ഛന് ജോലി ഡൽഹിയിലായിരുന്നു. കെ.കെ ജനിച്ചതും പഠിച്ചതുമെല്ലാം ഡൽഹിയിലായിരുന്നു.
ശാസ്ത്രീയമായി പാട്ട് പഠിക്കാത്ത കെ.കെ സ്വന്തം പ്രയത്‌നത്തിലാണ് വളർന്ന് ബോളിവുഡ് കീഴടക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |