തൃശൂർ : പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ച് കളക്ടർ ഹരിത വി.കുമാർ. വില്ലടം ഗവ.ജി.എച്ച്.എസിലെ വിദ്യാർത്ഥികൾക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു. ഓർമ്മ മരമായി മാവിൻതൈ നട്ടു.
പാചകപ്പുര, ഭക്ഷണ സാധനസാമഗ്രികൾ, സ്‌കൂൾ പരിസരം എന്നിവിടങ്ങൾ കളക്ടർ സന്ദർശിച്ചു. സംസ്ഥാന ഫെൻസിംഗ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇ.ഡി.ദേവിക എന്ന വിദ്യാർത്ഥിനിയെ കളക്ടർ അനുമോദിച്ചു. അടുത്തദിവസം മന്ത്രിമാരുൾപ്പെടെ സ്‌കൂൾ സന്ദർശിക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.മദനമോഹനൻ , ഡി.പി.സി എൻ.ജെ.ബിനോയ്, വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ് പി.എം.ബാലകൃഷ്ണൻ, നൂൺ മീൽ ഓഫീസർ ബിനു വർഗീസ്, ഡി.പി.ടി.എ പ്രസിഡന്റ് സ്മിത ഷിബു, എച്ച്.എം ഡെന്നി ജോസഫ്, മുൻ പി.ടി.എ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ഔഷധക്കൃഷി പ്രോത്സാഹിപ്പിക്കാൻ
75 ശതമാനം വരെ സബ്സിഡി
തൃശൂർ: സംസ്ഥാനത്ത് ഔഷധക്കൃഷി പ്രോത്സാഹിപ്പിക്കാൻ ഔഷധസസ്യ ബോർഡ് 75 ശതമാനം വരെ സബ്സിഡി നൽകുന്നു. കർഷകർ, കർഷകസംഘങ്ങൾ, സൊസൈറ്റികൾ, സ്വയംസഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ എന്നിവയ്ക്ക് അപേക്ഷിക്കാം.
അഞ്ച് ഏക്കർ സ്ഥലത്തെങ്കിലും ഔഷധസസ്യക്കൃഷി ചെയ്യണം. സ്ഥലം കുറവുള്ള കർഷകർക്ക് സൊസൈറ്റി രൂപീകരിച്ചോ, ഗ്രൂപ്പ് ഫാമിംഗ് മുഖേനയോ അപേക്ഷിക്കാം. ഇടവിളയായോ തനിവിളയായോ കൃഷി ചെയ്യാം. കൃഷി ചെയ്യുന്ന സസ്യത്തിന്റെ ഇനം അനുസരിച്ച് പദ്ധതി തുകയുടെ 30 മുതൽ 75 ശതമാനം വരെ ധനസഹായം ലഭിക്കും. പദ്ധതി തുകയുടെ 20 ശതമാനത്തോളം ഔഷധവൃക്ഷത്തൈകൾ കൃഷിചെയ്യാൻ ഉപയോഗിക്കണം. നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ പൂരിപ്പിച്ചായിരിക്കണം പദ്ധതികൾ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾ ഷൊർണൂർ റോഡിലെ ഔഷധസസ്യ ബോർഡ് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ 0487 2323151.
ചന്ദനത്തിന് ഉയർന്ന സബ്സിഡി
ചന്ദനം, രക്തചന്ദനം എന്നിവയ്ക്ക് 75 ശതമാനം സബ്സിഡിയുണ്ട്. 50 ശതമാനം സബ്സിഡി ലഭിക്കുന്നവ: കുമിഴ്, അശോകം, കൂവളം, വേങ്ങ, ചെത്തിക്കൊടുവേലി. നെല്ലി, കിരിയാത്ത, തിപ്പലി തുടങ്ങി 30 ശതമാനം സബ്സിഡിയുള്ള ഒൻപത് ഇനങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |