തൃശൂർ: തൃശൂരിലെ മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച മെത്രാപ്പോലീത്ത പദവിയിൽ 53 വർഷത്തിലേറെ സേവനം അനുഷ്ഠിച്ച ഡോ. മാർ അപ്രേം മെത്രാപ്പോലീത്തായ്ക്ക് ഇന്ന് 82 വയസ് തികയുന്നു. തൃശൂർ മൂക്കൻ ഫാമിലിയിൽ ദേവസി - കൊച്ചു മറിയം ദമ്പതികളുടെ പത്ത് മക്കളിൽ നാലാമനായി ജനിച്ചു. കാൽഡിയൻ സിറിയൻ സ്‌കൂളിൽ ഹൈസ്‌കൂൾ പഠനം നേടി, സെന്റ് തോമസ് കോളേജിൽ നിന്നും ഇൻഡർ മീഡിയേറ്റ് പാസായി ലിയോണർഡ് തിയോളജിക്കൽ കോളേജ് ജബൽപൂർ, സെന്റ് ബോണി ഫൈഡ് കോളേജ് ലണ്ടൻ, യു.ടീ കോളേജ് ബാംഗ്ലൂർ, പ്രിൻസ്റ്റൺ തിയോളജിക്കൽ സെമിനാരി, യൂണിയൻ തിയോളജിക്കൽ സെമിനാരി ന്യൂയോർക്ക്, എന്നിവിടങ്ങളിൽ ഉപരിപഠനം പൂർത്തിയായി. തിയോളജിയും സുറിയാനിയിലും 2 ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |