SignIn
Kerala Kaumudi Online
Thursday, 25 April 2024 2.27 PM IST

വിദ്യാഭ്യാസത്തോടൊപ്പം കൃഷിയെയും പ്രോത്സാഹിപ്പിക്കണം: ഇന്നസെന്റ്

1
ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിൽ നടത്തുന്ന ഞാറ്റുവേല മഹോത്സവം ഇന്നസെന്റ് ഉദ്ഘാടനം ചെയ്യുന്നു.

  • കാർഷിക അഭിവൃദ്ധിയാണ് രാജ്യപുരോഗതിയുടെ അളവുകോൽ: സത്യൻ അന്തിക്കാട്


ഇരിങ്ങാലക്കുട: വിദ്യാഭ്യാസത്തോടൊപ്പം കൃഷിയെ കൂടി പ്രോത്സാഹിപ്പിക്കണമെന്ന് ഇന്നസെന്റ്. നഗരസഭാ ടൗൺ ഹാളിൽ ഞാറ്റുവേല മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌നേഹമുള്ള തലമുറയ്ക്ക് കാർഷിക സംസ്‌കാരം തന്നെ മാതൃകയെന്നും കാർഷിക രംഗത്തിന്റെ അഭിവൃദ്ധിയാണ് രാജ്യത്തിന്റെ അഭിവൃദ്ധിയെന്നും മുഖ്യാതിഥിയായി പങ്കെടുത്ത ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടു.

ചടങ്ങിൽ കൊവിഡ് പ്രവർത്തനങ്ങൾക്കായി നഗരസഭയ്ക്ക് ആംബുലൻസുകൾ നൽകിയ ഐ.സി.എൽ ഫിൻകോർപ്പ് സി.എം.ഡി: കെ.ജി. അനിൽകുമാറിനെ ആദരിച്ചു. മികച്ച 15 വ്യത്യസ്ത കർഷകരെയും ആദരിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സോണിയ ഗിരി അദ്ധ്യക്ഷയായി.

നഗരസഭാ വൈസ് ചെയർമാൻ ടി.വി. ചാർളി, സെക്രട്ടറി മുഹമ്മദ് അനസ്, കോ- ഓർഡിനേറ്റർമാരായ ജയ്‌സൺ പാറേയ്ക്കാടൻ, പി.ആർ. സ്റ്റാൻലി, വിവിധ സബ് കമ്മിറ്റി ചെയർമാൻമാരായ സുജ സഞ്ജീവ് കുമാർ, സി.സി. ഷിബിൻ, അംബിക പള്ളിപുറത്ത്, അഡ്വ. ജിഷ ജോബി, അഡ്വ. കെ.ആർ. വിജയ, സന്തോഷ് ബോബൻ, പി.ടി. ജോർജ്, അൽഫോൺസ തോമസ്, അമ്പിളി ജയൻ, വാർഡ് കൗൺസിലർ അവിനാഷ് ഒ.എസ് എന്നിവർ സംസാരിച്ചു.

ഞാറ്റുവേല മഹോത്സവത്തിൽ

ഫല വൃക്ഷത്തൈകൾ, അലങ്കാര ചെടികൾ, പൂച്ചെടികൾ, വിവിധങ്ങളായ ഭക്ഷ്യ ഉത്പന്നങ്ങൾ, നാടൻ വിഭവങ്ങൾ, വിത്തുകൾ, തുണി, ഇരുമ്പ് ഉത്പന്നങ്ങൾ, മിഠായികൾ, ചക്ക മാങ്ങ ഉത്പന്നങ്ങൾ തുടങ്ങി വൈവിദ്ധ്യമാർന്ന 50 ലേറെ സ്റ്റാളുകളുണ്ട്. 10 ദിവസം നീളുന്ന ഞാറ്റുവേല മഹോത്സവത്തിൽ ദിവസവും രാവിലെ പത്തിന് ആദര സംഗമം, രണ്ടിന് സാഹിത്യ സദസ്, നാലിന് കാർഷിക സെമിനാറുകൾ, വൈകിട്ട് ആറ് മുതൽ കലാപരിപാടികൾ എന്നിവയുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.