തൃശൂർ : നഗരത്തിന് അപ്പുറമുള്ള പ്രധാന സ്ഥലങ്ങളിലെ കാമറകൾ ഇനി സിറ്റി പൊലീസിന്റെ നിയന്ത്രണത്തിൽ. പാലിയേക്കര വാണിയംപാറ ഹൈവേ പൂർണമായി കാമറക്കണ്ണുകളിലാക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി കെ.രാജൻ പറഞ്ഞു.
കമ്മിഷണർ ഓഫീസിലെ കൺട്രോൾ റൂമിൽ സജ്ജമാക്കിയ സ്‌ക്രീനുകളിൽ ഇനി നഗരവും നഗരത്തിനപ്പുറമുള്ള പ്രദേശവും നിരീക്ഷണത്തിലാകും. നഗരത്തിലും ശക്തൻ നഗറിലും മണ്ണുത്തിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് പരിസരങ്ങളിലും പാവറട്ടി നഗരത്തിലും തൃശൂർ കോർപറേഷന്റെ പരിധിക്ക് അപ്പുറമുള്ള തിരക്കേറിയ പരിസരപ്രദേശങ്ങളിലും അടക്കമുള്ള ആയിരത്തോളം കാമറകളാണ് കൺട്രോൾ റൂമിന്റെ പരിധിയിലാക്കിയത്. ഫൈബർ ഒപ്ടിക് കേബിൾ വഴിയാണ് ദൃശ്യം കാമറകളിൽ നിന്ന് കൺട്രോൾ റൂമിലെത്തുന്നത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ തൃശൂർ കോർപറേഷനും കേരള പൊലീസും സംയുക്തമായി നടപ്പാക്കിയ സ്മാർട്ട് ആൻഡ് സേഫ് സിറ്റി പ്രോഗ്രാം വഴി കോർപറേഷൻ പരിധിയിലുളള സ്ഥലങ്ങൾ കാമറക്കണ്ണിലായിരുന്നു. സ്മാർട്ട് ആൻഡ് സേഫ് സിറ്റി പദ്ധതി ലക്ഷ്യമിട്ടത് 5 കോടി രൂപ ചെലവിട്ട് 253 സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനായിരുന്നു. ഇത് പൂർണമായും നടപ്പാക്കാനായില്ല. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. എ.സി.പി വി.കെ.രാജു സ്വാഗതം പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യ റിപ്പോർട്ട് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |