SignIn
Kerala Kaumudi Online
Friday, 19 April 2024 7.08 PM IST

ജവഹർ ബാലഭവൻ ജീവനക്കാരുടെ അനിശ്ചിതകാല സമരം

1
മുടങ്ങിക്കിടക്കുന്ന മൂന്ന് മാസത്തെ ശമ്പളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജവഹർ ബാലഭവന് മുന്നിൽ ജീവനക്കാർ സംഘടിപ്പിച്ച പ്രതിഷേധം.

തൃശൂർ: ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ജവഹർ ബാലഭവൻ ജീവനക്കാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. മുടങ്ങിക്കിടക്കുന്ന മൂന്നു മാസത്തെ ശമ്പളം അനുവദിക്കുക, 13 മാസമായി മുടങ്ങിക്കിടക്കുന്ന പി.എഫ് വിഹിതം അടയ്ക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ശമ്പളം നൽകാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ മന്ത്രിമാർ, മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ബാലഭവൻ ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ, മേയർ എം.കെ. വർഗീസ് എന്നിവർക്ക് പരാതി നൽകിയിരുന്നു. സംസ്ഥാന സർക്കാർ തുക അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

പ്രശ്‌നത്തിൽ കളക്ടർ ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു. അനിശ്ചിതകാല സമരം സമര സമിതി ജനറൽ കൺവീനർ ജോയ് വർഗീസ് ഉദ്ഘാടനം ചെയ്തു. കൺവീനർ രാമപ്രസാദ് സംസാരിച്ചു.

നാളെ സമരക്കാരുമായി ചർച്ച

ജവഹർ ബാലഭവനിലെ ജീവനക്കാരുമായി നാളെ വൈകീട്ട് 6.30ന് ചർച്ച നടത്തും. പ്രിൻസിപ്പലുമായി ചർച്ച നടത്തിയാണ് നാളെ സമയം നിശ്ചയിച്ചിരിക്കുന്നത്. യോഗത്തിൽ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ റിയാസും പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.