ചാലക്കുടി: കാലവർഷ ഭീഷണി നേരിടുന്ന എല്ലാ മേഖലകളിലെയും കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കാലവർഷക്കെടുതി വിലയിരുത്താനെത്തിയ മന്ത്രി അവലോകനത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. മലവവെള്ള ഭീഷണി നിലനിൽക്കുന്നതിനാൽ എൻ.ഡി.ആർ.എഫ് ടീമിനെ ചാലക്കുടിയിൽ വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രളയകാലഘട്ടത്തിന്റെ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. രക്ഷാ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചകൾ ഉണ്ടാകില്ല. നിരോധനം ഉണ്ടായിട്ടും അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരികൾ എത്തിയ സംഭവമാണ് പ്രതിരോധ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാൻ തീരുമാനിച്ചത്. ഏത് സാഹചര്യവും നേരിടാൻ റവന്യൂ വകുപ്പ് സജജമാണെന്നും മന്ത്രി പറഞ്ഞു.
കളക്ടർ ഹരിത വി. കുമാറും താലൂക്ക് ഓഫീസിലെ യോഗത്തിൽ സംബന്ധിച്ചു. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ, നഗരസഭാ ചെയർമാൻ എബി ജോർജ്ജ്, വൈസ് ചെയർമാൻ സിന്ധു ലോജു, പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ, തഹസിൽദാർ ഇ.എൻ. രാജു, ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ്, മുൻ നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. ബിജു ചിറയത്ത്, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.വി. ജോഫി, ഡെന്നീസ് കെ. ആന്റണി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |