തൃശൂർ: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനായി മത്സ്യത്തൊഴിലാളികളുടെ സംഘം ചാലക്കുടിയിലേക്ക്. മൂന്ന് ബോട്ടുകളുമായി 12 പേരടങ്ങുന്ന സംഘത്തോട് ചാലക്കുടിയിലേക്ക് തിരിക്കാൻ ഫിഷറീസ് വകുപ്പ് നിർദേശം നൽകി. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ മുൻകരുതലെന്ന നിലയിലാണ് മത്സ്യത്തൊഴിലാളികളെ എത്തിക്കുന്നത്. ഇവരെ ചാലക്കുടി മേഖലയിൽ വിന്യസിക്കും. വനമേഖലകളിലും തീരപ്രദേശങ്ങളിലും ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മലക്കപ്പാറ, വാൽപ്പാറ ഭാഗങ്ങളിലേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
ജങ്കാർ സർവീസ് നിറുത്തിവച്ചു
കൊടുങ്ങല്ലൂർ: തീവ്രമഴയ്ക്കും കാറ്റിനും സാദ്ധ്യത കണക്കിലെടുത്ത് അഴീക്കോട് - മുനമ്പം ജങ്കാർ സർവീസ് ബുധനാഴ്ച മുതൽ നിറുത്തിവയ്ക്കാൻ തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശത്തെത്തുടർന്നാണ് ജങ്കാർ സർവീസ് നിറുത്തിവയ്ക്കുന്നതെന്ന് കരാറുകാരൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |