തൃശൂർ: സി.പി.ഐ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് പ്രതിനിധി സമ്മേളനം ഇന്നും തുടരും. വൈകിട്ട് ജില്ലാ സെക്രട്ടറിയെയും കൗൺസിലിനെയും തെരഞ്ഞെടുക്കുന്നതോടെ സമ്മേളനം സമാപിക്കും. 325 സ്ഥിരം പ്രതിനിധികളും 36 പകരം പ്രതിനിധികളും ഉൾപ്പെടെ 361 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
പ്രത്യേകക്ഷണിതാക്കളായ പി. ചിത്രൻ നമ്പൂതിരിപ്പാട്, ജയരാജ് വാര്യർ, പാർവതി പവനൻ, കെ.പി. സന്ധ്യ തുടങ്ങിയവരുടെ സാന്നിദ്ധ്യം കൊണ്ട് ഇന്നലെ സമ്മേളനം ശ്രദ്ധേയമായി. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം എ.കെ. ചന്ദ്രൻ പതാക ഉയർത്തി. രക്തസാക്ഷിത്വ മണ്ഡപത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പുഷ്പചക്രം സമർപ്പിച്ചു. കെ.വി. വസന്തകുമാർ രക്തസാക്ഷിത്വ പ്രമേയവും കെ.ജി. ശിവാനന്ദൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
വി.എസ്. സുനിൽകുമാർ ചെയർമാനും എം. സ്വർണലത, വി.എസ് പ്രിൻസ്, എം.വി. ഗംഗാധരൻ, പ്രസാദ് പറേരി എന്നിവർ അംഗങ്ങളുമായുള്ള പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. പ്രമേയ കമ്മിറ്റി കൺവീനർ കെ.ജി. ശിവാനന്ദൻ, ഇ.എം. സതീശൻ, കെ.വി. വസന്തകുമാർ, ഷീല വിജയകുമാർ, കെ.എസ്. ജയ, കെ.പി. സന്ദീപ്, ബിനോയ് ഷെബീർ (അംഗങ്ങൾ).
ക്രഡൻഷൻ: ടി.കെ. സുധീഷ് (കൺവീനർ), കെ.ബി. സുമേഷ്, പി. മുഹമ്മദ് ബഷീർ, രാകേഷ് കണിയാംപറമ്പിൽ, കെ.ടി. ഷാജൻ, ടി. പ്രദീപ്കുമാർ, കെ.എ. അഖിലേഷ് (അംഗങ്ങൾ). മിനിറ്റ്‌സ്: സാറാമ്മ റോബ്‌സൺ (കൺവീനർ), പി.കെ. ശേഖരൻ, പി. ശ്രീകുമാർ, കെ.കെ. ജോബി, കെ.എം. കിഷോർകുമാർ (അംഗങ്ങൾ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. കെ.കെ. വത്സരാജ് സംഘടനാ റിപ്പോർട്ടും പി. ബാലചന്ദ്രൻ രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |