തൃശൂർ: ജില്ലയിലെ ആദിവാസി ഊരുകളിൽ വാതിൽപ്പടിയിൽ ഓണക്കിറ്റെത്തി. 400 ഓളം ആദിവാസി കുടുംബങ്ങൾക്കുളള ഓണക്കിറ്റ് വിതരണം ഇത്തവണ വാതിൽപ്പടി സേവനത്തിലൂടെയാണ് നടത്തുന്നത്. തൃശൂർ, ചാലക്കുടി എന്നീ രണ്ട് താലൂക്കുകളിലായി 12 ആദിവാസി ഊരുകളാണുള്ളത്. ഒമ്പതെണ്ണം ചാലക്കുടിയിലും മൂന്നെണ്ണം തൃശൂരും.
തൃശൂർ താലൂക്കിനു കീഴിൽ വരുന്ന ഒളകര, മണിയൻകിണർ, താമരവെള്ളച്ചാൽ എന്നീ ഊരുകളിൽ ഓണക്കിറ്റ് വിതരണം പൂർത്തിയായി. രണ്ട് ദിവസങ്ങളിലായി 125 ഓളം ആദിവാസി കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്.
ചാലക്കുടി താലൂക്കിനു കീഴിൽ പൊകലപ്പാറ ഗിരിജൻ കോളനി, വാഴച്ചാൽ കോളനി, വാച്ച്മരം മലയൻ കോളനി, വാച്ച്മരം കാടർ കോളനി, പെരിങ്ങൽകുത്ത് കോളനി, മുക്കംപുഴ ഗിരിജൻ കോളനി, തവളക്കുഴിപ്പാറ കോളനി, ആനക്കയം കാടർ കോളനി, ഷോളയാർ കാടർ കോളനി എന്നീ ഒൻപത് ഊരുകളിൽ 275 ഓളം ആദിവാസി കുടുംബങ്ങളുണ്ട്.
റേഷനിംഗ് ഇൻസ്‌പെക്ടർ ലിനി, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ എഫ്രേം ഡെല്ലി എന്നിവരാണ് തൃശൂർ താലൂക്കിന് കീഴിൽ വാതിൽപ്പടി സേവനങ്ങൾക്ക് നേതൃത്വം നൽകിയത്. ചാലക്കുടിയിൽ റേഷനിംഗ് ഓഫീസർ സുരേഷ് ഗോപാലിന്റെ നേതൃത്വത്തിൽ വിതരണം പൂർത്തിയാകുന്നു.
ചാലക്കുടി താലൂക്കിന് കീഴിലെ എല്ലാ കുടുംബങ്ങൾക്കുളള കിറ്റ് വിതരണം അടുത്ത ദിവസങ്ങളിൽ പൂർത്തിയാകും.
- പി.ആർ. ജയചന്ദ്രൻ, ജില്ലാ സപ്ലൈ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |