തൃശൂർ: രണ്ടുകാെല്ലത്തെ കൊവിഡ് വ്യാപനത്തിനു ശേഷമുള്ള ഓണം പൊടിപൂരമായി ആഘോഷിക്കാൻ കേരളത്തിലേക്ക് പാൽ ഒഴുകുമ്പോൾ, അതിർത്തികളിലും ജില്ലാതലത്തിലും പരിശോധനകൾ കടുപ്പിച്ച് ഭക്ഷ്യസുരക്ഷാ ക്ഷീരവികസന വകുപ്പുകൾ. ഓണസദ്യക്ക് പാലടയ്ക്ക് ആവശ്യക്കാർ ഏറിയതോടെയാണ് പാലിന്റെ ഒഴുക്കേറിയത്.
വാളയാർ ചെക്ക് പോസ്റ്റിൽ പ്രത്യേക താത്കാലിക ലാബ് ക്രമീകരിച്ചാണ് 24 മണിക്കൂറും പരിശോധന നടത്തുന്നത്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാക്കറ്റ് പാലും ക്ഷീരകർഷക സഹകരണ സംഘങ്ങളിലെ പാലും നിരന്തരമായി പരിശോധിക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ കേരളകൗമുദിയോട് പറഞ്ഞു.
തമിഴ്‌നാട് അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്ന് മായം കലർന്ന പാൽ കേരളത്തിലേക്ക് എത്തുന്നത് തടയാൻ കർശന നിർദ്ദേശമുണ്ട്. അതിർത്തി കടന്നുവരുന്ന പാലിന്റെയും മാർക്കറ്റിൽ ലഭ്യമായ വിവിധ പാക്കറ്റ് പാലുകളുടെയും ഗുണമേന്മയും സുരക്ഷിതത്വവും ഇവിടെ പരിശോധിക്കാനാകും.
പ്രശ്‌നം യൂറിയ
കഴിഞ്ഞ മാസം കേരള - തമിഴ്‌നാട് അതിർത്തിയിൽ മായം കലർന്ന പാൽ പിടികൂടിയിരുന്നു. മീനാക്ഷിപുരം ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പാൽ പിടിച്ചെടുത്തത്. പ്രാഥമിക പരിശോധനയിൽ പാലിൽ യൂറിയ കലർത്തിയതായി കണ്ടെത്തിയിരുന്നു. കൊഴുപ്പ് ഇതര പദാർത്ഥങ്ങളുടെ അളവ് വർദ്ധിപ്പിക്കാനാണ് യൂറിയ കലർത്തുന്നത്. രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടോയെന്ന് അറിയാൻ വിദഗ്ദ്ധ പരിശോധനയ്ക്ക് കാക്കനാട് ലാബിലേക്കും പാൽ സാമ്പിളുകൾ അയക്കുന്നുണ്ട്.
ഇൻഫർമേഷൻ സെന്റർ
ഓണത്തോട് അനുബന്ധിച്ച് ജില്ലാ ക്ഷീര വികസനവകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിന്റെ ഊർജ്ജിത പാൽ പരിശോധനയ്ക്കും ഇൻഫർമേഷൻ സെന്ററിനും തുടക്കമിട്ടിട്ടുണ്ട്. ചെമ്പുക്കാവിലുള്ള മിനി സിവിൽ സ്റ്റേഷനിലെ ഒന്നാമത്തെ നിലയിലാണ് ജില്ലാ ക്ഷീര വികസന വകുപ്പിന്റെ ലാബ് പ്രവർത്തിക്കുന്നത്.
ലാബിനോട് അനുബന്ധിച്ചാണ് ഇൻഫർമേഷൻ സെന്റർ ഒരുക്കിയത്. പൊതുജനങ്ങളിൽ പാലിന്റെ ശുദ്ധത സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയും ഓണക്കാലത്ത് വിറ്റഴിക്കുന്ന പാലിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം.
വിപണിയിൽ ലഭ്യമാകുന്ന ഓരോ ബ്രാൻഡ് പാലിന്റെയും ഗുണനിലവാരം സൗജന്യമായി പരിശോധിച്ചറിയാനും സംശയനിവാരണം നടത്തുന്നതിനും സാധിക്കും. പാൽ സാമ്പിളുകൾ, കർഷകർ നൽകുന്ന പാൽ സാമ്പിൾ, ക്ഷീര സഹകരണ സംഘത്തിന്റെ പാൽ സാമ്പിൾ, പൊതുജനങ്ങൾ കൊണ്ടുവരുന്ന പാൽ സാമ്പിൾ, പാക്കറ്റ് പാൽ സാമ്പിൾ എന്നിവ ലാബിൽ പരിശോധിക്കും.
പരിശോധന ഇങ്ങനെ:
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |