തൃപ്രയാർ: തൃപ്രയാർ ജലോത്സവം നാളെ തിരുവോണ നാളിൽ നടക്കും. ഇരു കരകളുടെയും സംയുക്ത നേതൃത്വത്വത്തിൽ ശ്രീരാമസ്വാമി ക്ഷേത്രത്തിന് മുൻവശം കനോലി കനാലിലാണ് ജലോത്സവം. എ.ബി എന്നീ രണ്ട് ഗ്രേഡുകളിലായി 20 ഇരുട്ടുകുത്തി, ചുരുളൻ വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ഉച്ചക്ക് 2.30ന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിനോടനുബന്ധിച്ച് നടക്കുന്ന കെ.വി. പീതാംബരൻ അനുസ്മരണ യോഗത്തിൽ ടി. ശശിധരൻ, ജോസ് വള്ളൂർ, ഗീത ഗോപി എന്നിവർ സംസാരിക്കും.
സി.സി. മുകുന്ദൻ എം.എൽ.എ ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. മത്സരങ്ങൾക്ക് ശേഷം സമ്മാനദാനം റവന്യു മന്ത്രി കെ. രാജൻ നിർവഹിക്കും. ടി.എൻ. പ്രതാപൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, ആസാ ഗ്രൂപ്പ് ചെയർമാൻ സി.പി. സാലിഹ്, അഡ്വ. എ.യു. രഘുരാമപ്പണിക്കർ, ഡോ. വിഷ്ണുഭാരതീയ സ്വാമി, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ തുടങ്ങിയവർ വിശിഷ്ടാതിഥികളാവും.
കൊവിഡിനെ തുടർന്നുണ്ടായ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ജലോത്സവം വീണ്ടും പുനരാരംഭിക്കുന്നത്. തൃപ്രയാർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ ആതിഥേയത്വത്തിൽ നടക്കുന്ന ജലോത്സവം പൂർണമായും ഇൻഷ്വർ ചെയ്തതായി സംഘാടക സമിതി ചെയർമാൻ പി.എം. അഹമ്മദ്, ജന. കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭാരവാഹികളായ ബെന്നി തട്ടിൽ, പി.സി. ശശിധരൻ, ആന്റോ തൊറയൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |