തൃശൂർ: ലോറി ബ്രേക്കിട്ടപ്പോൾ വലിയ ഇരുമ്പ് ഷീറ്റുകൾ തെറിച്ച് റോഡിൽ വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തരാവാതെ അകലാട്. രാവിലെ ഉണർന്നത് ദുരന്ത വാർത്ത കേട്ടുകൊണ്ടായിരുന്നു. അകലാട് പള്ളിയിൽ സുബഹ് നമസ്‌കരിച്ച് എടക്കഴിയൂരിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന മുഹമ്മദലി ഹാജി.
ഹോട്ടൽ ജീവനക്കാരനായ ഷാജിയോട് ലിഫ്റ്റ് ചോദിച്ച് കയറുന്നതിനിടെയായിരുന്നു ജീവൻ കവർന്ന് ലോറിയിൽ നിന്ന് ഇരുമ്പു ഷീറ്റുകൾ വീണ് രണ്ട് പേരും മരിച്ചത്. മരിച്ച ഷാജി വീടിന്റെ അത്താണിയായിരുന്നു. മൂന്നു പെൺമക്കളാണ് ഷാജിക്ക്. രാവിലെ വീട്ടുകാരോട് യാത്രപറഞ്ഞ് ജോലിക്ക് പോകുന്നതിനിടെയാണ് മരണം തട്ടിയെടുത്തത്. പള്ളിയിൽ നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെയാണ് മുഹമ്മദലി ഹാജിയുടെ മേൽ ഷീറ്റ് പതിച്ചത്.
മരണത്തുരുത്ത്
മരണത്തുരുത്തായി മാറുകയാണ് ചാവക്കാട് ദേശീയ പാത 66 ചാവക്കാട് - പൊന്നാന്നി റോഡ്. രണ്ടാഴ്ചക്കുള്ളിൽ അഞ്ചുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കാൽ നടയാത്രക്കാരും, ബൈക്ക് യാത്രക്കാരുമാണ് മരിച്ചത്. വാഹനങ്ങളുടെ അമിത വേഗവും സുരക്ഷ പാലിക്കാതെയുള്ള ഡ്രൈവിംഗുമാണ് അപകടങ്ങൾക്കു വഴിവച്ചത്.
രാത്രി 12 മണിമുതൽ രാവിലെ ഏഴ് വലിയ വാഹനങ്ങളുടെ അമിതവേഗം അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പൊലീസിന്റെ പരിശോധനകൾ കർശനമല്ലെന്നും നാട്ടുകാർ പറയുന്നു. സുരക്ഷയില്ലാതെ ചരക്കു ലോറികളിൽ ലോഡ് കയറ്റി വരുന്നത്. ഇന്നലെ ദേശീയ പാത 66 ൽ അകലാട് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം ട്രെയിലറിലെ ഇരുമ്പ് ഷീറ്റുകൾ ആവശ്യമായ സുരക്ഷയിൽ ബെൽറ്റ് ഉപയോഗിച്ചു കെട്ടാത്തതാണ് കാരണം.
പാത ഓരത്ത് നിറുത്തിയിടുന്ന വാഹനങ്ങൾ പലതും പാർക്ക് ലൈറ്റുകളില്ലാത്തതും ഇവിടെ അപകടങ്ങൾക്കു കാരണമാവുന്നുണ്ട്.
മൂന്നു വർഷത്തിനുള്ളിൽ 37 മരണം
മൂന്നു വർഷത്തിനുള്ളിൽ വടക്കെക്കാട് - ചാവക്കാട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ദേശീയ പാത 66 ൽ 37പേർ അപകടങ്ങളിൽ മരിച്ചതായാണ് കണക്കുകൾ. പരിക്കേറ്റവർ നിരവധിയാണ്. പൊലീസിൽ റിപ്പോർട്ട് ചെയ്ത അപകടങ്ങൾ 240 ഓളം വരും ഈ കലയളവിൽ. അകലാട്, തിരുവത്ര, അണ്ടത്തോട്, ഐനിപ്പുള്ളി, മണത്തല വിശ്വനാഥകേത്രം തുടങ്ങിയ സ്ഥലങ്ങളിലാണ് അപകടങ്ങൾ കൂടുതൽ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |