തൃശൂർ: നാടിനെയും ജനങ്ങളെയും ഒരുപോലെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വനംവകുപ്പ് ഉദ്യോഗസ്ഥർക്കുണ്ടെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മന്ത്രി. വകുപ്പിന് ജനകീയ മുഖം നൽകാൻ ഉദ്യോഗസ്ഥർക്ക് സാധിക്കണമെന്നും പറഞ്ഞു. 90 ദിവസത്തെ പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കെ.വി.വിവേക് (മികച്ച ഓൾ റൗണ്ടർ, മികച്ച ഷൂട്ടർ), ആതിര കൃഷ്ണൻ (ബെസ്റ്റ് ഇൻഡോർ), മുഹമ്മദ് റഫീഖ് (ബെസ്റ്റ് ഔട്ട്‌ഡോർ) എന്നിവർക്ക് മന്ത്രി ട്രോഫി നൽകി.
മേയർ എം.കെ. വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, പൊലീസ് അക്കാഡമി ഇൻസ്‌പെക്ടർ ജനറൽ ഒഫ് പൊലീസ് (ട്രെയിനിംഗ്) കെ.സേതുരാമൻ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പുകഴേന്തി തുടങ്ങിയർ പങ്കെടുത്തു. പരേഡിന് കമാൻഡർ എ.എസ്. നിധിൻ, സെക്കൻഡ് ഇൻ കമാൻഡ് എം.എസ്.പ്രസുദ എന്നിവർ നേതൃത്വം നൽകി.
62 വനിതകൾ
62 പേർ വനിതകൾ ഉൾപ്പെടെ 234 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരാണ് പരേഡിൽ പങ്കെടുത്തത്. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് പരിശീലനം നേടിയ ശേഷമാണ് ഇവർ പൊലീസ് അക്കാഡമിയിലെത്തിയത്. മോട്ടോർ വാഹനനിയമം, ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, ഇന്ത്യൻ തെളിവ്‌നിയമം ഉൾപ്പെടെയുള്ളവയിലും പരേഡ്, ശാരീരികക്ഷമത, നീന്തൽ, യോഗ, കമ്പ്യൂട്ടർ, ഫയറിംഗ്, ആയുധങ്ങളുടെ ഉപയോഗം എന്നിവയിലും പരിശീലനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |