തൃശൂർ: ജനസംസ്‌കാര ചലച്ചിത്ര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ രവികൃഷ്ണ തിയേറ്ററിൽ പത്ത് ദിവസമായി നടന്നുവന്ന സമകാലിക ബംഗാളി സിനിമകളുടെ ചലച്ചിത്രോത്സവം സമാപിച്ചു. ബംഗാളി സിനിമയിലെ പുതിയ സമാന്തര സിനിമകളാണ് ഫെസ്റ്റിവലിൽ പ്രദർശിച്ചത്. ബംഗാളി സിനിമയിലെ പുതിയ സമാന്തര സിനിമകളാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്. സത്യജിത് റായുടെ അപരാജിതോ എന്ന സിനിമയെ അധികരിച്ച് അനിക് ദത്തയുടെ സംവിധാനത്തിൽ ''അപരാജിതോ' , മഹാശ്വേതാ ദേവിയുടെ ജീവചരിത്രം പറയുന്ന അരിന്ദം ശീൽ സംവിധാനം ചെയ്ത 'മഹാനന്ദ', ദുലോ ബാലി കഥ ദി മ്യൂസിയം ഒഫ് റിലേഷൻഷിപ്‌സ് ( സംവിധാനം: ബിപ്ലബ് ബന്ദ്യോപാധ്യായ്) ,സത്യജിത് റായിയുടെ കാഞ്ചൻ ജംഗ എന്ന സിനിമയുടെ പ്രേരണയിൽ രാജർഷി ദേ സംവിധാനം ചെയ്ത 'അബാർ കാഞ്ചൻ ജംഗ', മനോഹർ ആൻഡ് ഐ (സംവിധാനം: അമിതാബ ചാറ്റർജി), കാൽ കക്ഷ് ( സംവിധാനം: രാജ്ദീപ് പോൾ) എന്നീ സിനിമകൾ അവിസ്മരണീയ അനുഭവങ്ങളാണ് പ്രേക്ഷകന് സമ്മാനിച്ചത്. 11 ബംഗ്ലാദേശി സംവിധായകരുടെ ചെറു സിനിമകളെ ഉൾപ്പെടുത്തി നിർമ്മിച്ച സിൻസിയർലി യുവേഴ്‌സ് ധാക്ക ബംഗ്ലാദേശി സിനിമയുടെ പരിച്ഛേദമായിരുന്നു സമ്മാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |