തൃശൂർ: കാളൻ വയ്ക്കുന്നവൻ അവിയൽ വക്കേണ്ടതില്ലെന്ന പഴയ വാദം ആവർത്തിക്കുകയാണ് പുതിയ വിമർശനമെന്നും കഥയെഴുതുന്നവൻ കഥയെക്കുറിച്ച് മാത്രം പറഞ്ഞാൽ മതി എന്ന നിലപാട് ശരിയല്ലെന്നും നോവലിസ്റ്റ് സി. രാധാകൃഷ്ണൻ.
തൃശൂർ വിമല കോളേജിൽ സമസ്ത കേരള സാഹിത്യ പരിഷത്ത് ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാഷയിലെ ധ്വനി തനിക്ക് മനസ്സിലാക്കിത്തന്നത് കുമാരനാശാന്റെ കവിതയാണ്. ആശാൻ കവിതകളിൽ കഥകളുണ്ട്. ആ കഥകളാണ് തനിക്ക് കഥകളെഴുതാൻ പ്രചോദനമായത്. കഥയുള്ളതുകൊണ്ടാണ് ആശാൻ കവിതകൾ ഈ നൂറ്റാണ്ടിലും നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |