തൃശൂർ: സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിച്ച് നാടെങ്ങും ബാനറുകളും കറുത്ത കൊടികളും ഉയർത്തി. സി.പി.എം ഓഫീസുകളിൽ ചെങ്കൊടി താഴ്ത്തിക്കെട്ടി. ജില്ലയിൽ നിന്നു ഒട്ടേറെ പ്രവർത്തകർ അന്ത്യോപചാരം അർപ്പിക്കാൻ കണ്ണുരിലേക്ക് പോകുന്നുണ്ട്. ഒട്ടേറെ സംഘടനകളും നേതാക്കളും അനുശോചിച്ചു. എൻ.സി.പി ജില്ലാകമ്മിറ്റി അനുശോചിച്ചു. കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് അദ്ധ്യക്ഷനായി.
കോടിയേരി; സർവകക്ഷി അനുശോചനയോഗം ഇന്ന്
തൃശൂർ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ അനുശോചിച്ച് സർവകക്ഷി അനുശോചനയോഗം തിങ്കളാഴ്ച വൈകിട്ട് നടുവിലാൽ സെന്ററിൽ നടക്കും. വൈകിട്ട് അഞ്ചിന് സി.പി.എം നേതൃത്വത്തിലാണ് യോഗം ചേരുക. തൃശൂർ ഏരിയ ഒഴികെയുള്ള മുഴുവൻ ഏരിയകൾക്കു കീഴിലെ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലും അതതിടത്ത് വൈകിട്ട് സർവകക്ഷി അനുശോചന യോഗം ചേരും.
പാർട്ടിക്ക് പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായപ്പോഴൊക്കെ കോടിയേരിയുടെ നേതൃഗുണം തുണയായിട്ടുണ്ട്. ജില്ലയിലെ പാർട്ടി പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന നേതാവായിരുന്നു. പാർട്ടിയെ കരുത്തുറ്റതാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എന്നും ഓർമ്മിക്കപ്പെടും.
- എം.എം. വർഗീസ്, സി.പി.എം ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |