തൃശൂർ: വടക്കഞ്ചേരിയിലെ ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ദേശീയപാത പാലിക്കേരയിൽ മോട്ടോർ വാഹനവകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് അഞ്ച് യൂണിറ്റുകളുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തി.
വിനോദ സഞ്ചാര വാഹനങ്ങളും ലോറികളും പരിശോധിച്ചു. ടൂറിസ്റ്റ് ബസുകൾ, വാനുകൾ തുടങ്ങിയ വാഹനങ്ങളിലെ എയർഹോണുകൾ, അധികമായി ഘടിപ്പിച്ച ലൈറ്റുകൾ, എൽ.ഇ.ഡി. ബൾബുകൾ, കാഴ്ച്ച മറയ്ക്കുന്ന രീതിയിലുള്ള സ്റ്റിക്കറുകൾ എന്നിവ അഴിച്ചുമാറ്റി.
സൗണ്ട് സിസ്റ്റം നീക്കം ചെയ്യാൻ നിർദ്ദേശം നൽകി. നിയമലംഘനം നടത്തിയ വാഹനങ്ങൾക്ക് പിഴ ചുമത്തി. ആഡംബരത്തിനായി ഘടിപ്പിച്ച വസ്തുക്കളെല്ലാം നീക്കം ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ അതാത് ആർ.ടി.ഒ ഓഫീസുകളിൽ വാഹനമെത്തിക്കണമെന്ന നിർദേശത്തോടെയാണ് വാഹനങ്ങൾ വിട്ടയച്ചത്. വിനോദയാത്രയ്ക്ക് പോകുന്ന വാഹനങ്ങൾ രണ്ട് ദിവസം മുൻപ് ആർ.ടി.ഒ കേന്ദ്രങ്ങളിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർ സജി തോമസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |