തൃശൂർ : ജനാധിപത്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വൈസ് ചാൻസലറുടെ ആസ്ഥാന ഓഫീസിനുള്ളിൽ ജീവനക്കാരുടെ ഉപരോധസമരം നാലാം ദിവസവും തുടരുന്നു. വൈസ് ചാൻസലറുടെ പേരിൽ പത്തിന് ഇറക്കിയ അദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് അദ്ദേഹത്തിന്റെ അഭാവത്തിലും തിരുത്തി പതിനൊന്നിന് ഇറക്കിയ രജിസ്ട്രാറുടെ രാഷ്ട്രീയക്കളിയാണ് സർവകലാശാലയിൽ അരങ്ങേറുന്നതെന്ന് സംരക്ഷണ സമിതി ആരോപിച്ചു. ജീവനക്കാരുടെ ഭാവിയെയും സമാധാനപരമായി ജോലി ചെയ്യാനുള്ള അവകാശത്തെയുമാണ് മുൻ വൈസ് ചാൻസലർ ചോദ്യം ചെയ്തിരിക്കുന്നത്. ഇതിന് കൂട്ടുനിൽക്കുന്ന ഏത് ഗൂഢാലോചനക്കാരെയും ജീവനക്കാർ ഒറ്റപ്പെടുത്തുമെന്ന് ജനാധിപത്യ സംരക്ഷണ സമിതി അറിയിച്ചു. ഉപരോധ സമരത്തിന് അഭിവാദ്യമർപ്പിച്ച് ഫാം വർക്കേഴ്‌സ് യൂണിയൻ പ്രകടനം നടത്തി. പി.ആർ.സുരേഷ് ബാബു, കെ.ജി.സിന്ധു എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |