തൃശൂർ: മഹാത്മാഗാന്ധിയുടെ വിവേകോദയം സ്‌കൂൾ സന്ദർശിച്ചതിന്റെ 95ാം വാർഷികത്തിൽ വിവേകോദയത്തിന്റെ മുറ്റത്ത് "ചമ്രം പടിഞ്ഞിരുന്ന് പുസ്തകം വായിക്കുന്ന മഹാത്മാഗാന്ധിയുടെ അർദ്ധകായപ്രതിമ" സ്ഥാപിച്ചു.
വിദ്യാർത്ഥികളുടെയും വിവേകോദയം സമാജം കമ്മിറ്റി അംഗങ്ങളുടെയും ഗാന്ധിയൻ പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ മുൻ നിയമസഭാ സ്പീക്കറും സ്‌കൂൾ മാനേജരുമായ തേറമ്പിൽ രാമകൃഷ്ണൻ പ്രതിമ അനാച്ഛാദനം ചെയ്തു. ശില്പി രവീന്ദ്രൻ താണിക്കുടമാണ് പ്രതിമ രൂപകൽപ്പന ചെയ്തത്. മൂന്നടി ഉയരവും രണ്ടരടി വീതിയുമുള്ള ഗാന്ധി പ്രതിമയ്ക്ക് താഴെ സ്‌കൂൾ സന്ദർശിച്ച ശേഷം സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പും മുദ്രണം ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് നൽകാനുള്ള ഗാന്ധി പുസ്തകങ്ങൾ ശക്തൻ തമ്പുരാൻ കോളേജ് പ്രിൻസിപ്പൽ അജിത് രാജയിൽ നിന്നും ബോയ്‌സ് സ്‌കൂൾ പ്രധാനാദ്ധ്യാപകൻ എം.ജി സജീവ്, ഗേൾസ് സ്‌കൂൾ പ്രധാനാദ്ധ്യാപിക സുപ്രിയ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |