SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.26 AM IST

അക്കൗണ്ട് വാങ്ങാൻ തട്ടിപ്പുകാർ,​ 'വല' തേടിയലഞ്ഞ് പൊലീസ്

1

തൃശൂർ: കബളിപ്പിക്കലിന് സൈബർ തട്ടിപ്പുസംഘങ്ങൾക്ക് നിരവധി മാർഗങ്ങൾ. സിം കാർഡുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ സംഘടിപ്പിച്ചാണ് കൂടുതലും തട്ടിപ്പെന്നാണ് സൈബർ സെൽ അന്വേഷണത്തിൽ തെളിയുന്നത്. ഉത്തർ പ്രദേശ്, പശ്ചിമബംഗാൾ, ഡൽഹി, ബിഹാർ എന്നിവിടങ്ങളിൽ പണം കൊടുത്ത് അക്കൗണ്ടുകളും സിം കാർഡുകളും വാങ്ങിയാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്.

  • അക്കൗണ്ട് കൊടുത്താൽ 5000

നിർധനരും വിദ്യാഭ്യാസം കുറഞ്ഞവരുമായ അക്കൗണ്ട് ഉടമകളെ കണ്ടെത്തി പണം ഓഫർ ചെയ്താണ് ബാങ്ക് അക്കൗണ്ടും പാസ് ബുക്കും എ.ടി.എം കാർഡും തട്ടിപ്പുസംഘം കരസ്ഥമാക്കുന്നത്.

സൈബർ കുരുക്കിൽപ്പെട്ടവർ പണം നിക്ഷേപിച്ച അക്കൗണ്ട് ആരുടേതാണെന്ന് തേടിച്ചെല്ലുമ്പോഴാണ് മറ്റൊരാൾക്ക് അക്കൗണ്ട് വിറ്റതായി അറിയുക. എ.ടി.എം കാർഡും മറ്റും കൈവശപ്പെടുത്തിയ ശേഷം രഹസ്യനമ്പർ മാറ്റി തട്ടിപ്പിന് ഉപയോഗിക്കുന്നതാണ് രീതി. എ.ടി.എം സെന്ററുകൾക്കും ബാങ്കുകൾക്കും മുൻപിൽ അക്കൗണ്ട് കൈക്കലാക്കാൻ മാത്രം തട്ടിപ്പുസംഘം തമ്പടിച്ചിട്ടുണ്ടത്രെ.

അക്കൗണ്ട് വിൽക്കുമ്പോൾ കിട്ടുന്ന 5000 രൂപ ലോട്ടറി അടിച്ച സന്തോഷത്തോടെയാണ് പലരും സ്വീകരിച്ചതെന്നാണ് സൈബർ പൊലീസ് പറയുന്നത്. വാങ്ങുന്നത് ആരാണെന്നോ മറ്റോ അന്വേഷിച്ചല്ല അക്കൗണ്ട് വിൽക്കാറ്. തെളിവുകൾ ഇല്ലാത്തതിനാൽ അറസ്റ്റിനോ തുടർനടപടികൾക്കോ കഴിയാറില്ലെന്നും സൈബർ പൊലീസ് പറയുന്നു.


ഒമ്പതിൽ എട്ട് സിം കാർഡും വിൽക്കും

ഒരാൾക്ക് ഒമ്പത് മൊബൈൽ സിം കാർഡ് വാങ്ങാമെന്നിരിക്കെ അതിൽ എട്ടെണ്ണവും വിറ്റ് ചിലർ പണം കൈപ്പറ്റും. ഈവിധം വാങ്ങുന്ന നമ്പറുകളിൽ നിന്നാണ് ഇരകളെ വിളിക്കുക. 500 മുതൽ 1000 രൂപ വരെ നൽകിയാണ് സിം കാർഡുകൾ സ്വന്തമാക്കുന്നതത്രെ.

അന്വേഷണത്തിന് പരിമിതി, ചെലവ്

പരാതി ലഭിച്ചയുടൻ അന്വേഷണം സാദ്ധ്യമാകാത്തത് കൂടുതൽ തട്ടിപ്പുകൾക്ക് കളം ഒരുക്കുന്നുണ്ട്. പത്തോ പതിനഞ്ചോ പരാതികൾ ലഭിച്ചാൽ ഒന്നിച്ചുമാത്രമേ അന്വേഷണത്തിന് കഴിയൂ. അഞ്ചിൽ കൂടുതൽ പേർ അടങ്ങുന്ന സംഘങ്ങളെയാണ് അന്വേഷണത്തിന് നിയോഗിക്കുക. ആഴ്ചകളോളം താമസിച്ചാൽ മാത്രമേ പ്രതികളെക്കുറിച്ച് ചെറിയ സൂചനയെങ്കിലും ലഭിക്കൂ. മിക്ക കേസുകളും ഉത്തരേന്ത്യയിലായതിനാൽ 30% മാത്രമാണ് തെളിയിക്കാനും പ്രതികളെ പിടികൂടുന്നതിനും കഴിഞ്ഞിട്ടുള്ളത്. ഓരോ സംഘത്തെ അയക്കുമ്പോഴും ഭാരിച്ച ചെലവും പൊലീസുകാരുടെ കുറവും തിരിച്ചടിയാകുന്നുണ്ട്.

(നാളെ: നാണക്കേടിൽ പുറത്താകാതെ തട്ടിപ്പുകൾ,​ സൈബർ ഇരകളുടെ എണ്ണം കൂടുന്നു)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.