തൃശൂർ : പന്നിപ്പനി വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മൃഗപരിപാലനം അതീവ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും വേണമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനാൽ നഷ്ടം സംഭവിച്ച പന്നിഫാം കർഷകർക്കുള്ള നഷ്ടപരിഹാര തുകയുടെ വിതരണം നിർവഹിക്കുകയായിരുന്നു മന്ത്രി. തൃശൂർ, പാലക്കാട് ജില്ലയിലെ 4 കർഷകർക്കായി 28.91 ലക്ഷമാണ് നഷ്ടപരിഹാരം നൽകുന്നത്. തുകയുടെ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്.
ഒക്ടോബർ 11ന് ചേർപ്പ് പഞ്ചായത്തിലെ പന്നി വളർത്തൽ കേന്ദ്രത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ 31 പന്നികളെയും ഒരു കിലോ മീറ്റർ ചുറ്റവളവിലുള്ള ഒരു ഫാമിലെ 169 പന്നികളെയുമാണ് ദയാവധത്തിന് വിധേയമാക്കിയത്. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, ഡോ.ലത മേനോൻ, സി.വി കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |