തൃശൂർ: സാമൂഹികമാദ്ധ്യമങ്ങളിൽ നടക്കുന്ന ശകാരങ്ങൾ വിമർശനമല്ലെന്നും അത് ദൂഷണം മാത്രമാണെന്നും സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ കെ.സച്ചിദാനന്ദൻ. മലയാളദിന ഭരണഭാഷ വാരാഘോഷം എന്നിവയോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തൃശൂർ ശ്രീകേരളവർമ്മ കോളേജ് മലയാള വിഭാഗവുമായി സഹകരിച്ച് നടത്തിയ ' കവിയും കവിതയും' സാഹിത്യ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമർശനം എന്നത് വിവേകത്തോടും യുക്തിസഹവുമായി നടത്തുന്ന എതിർപ്പാണ്. അത് കാര്യകാരണ സഹിതമാകണം. തങ്ങൾ ചെയ്യുന്നതാണ് ശരിയെന്നത് മാറ്റി കവികൾ ആത്മവിമർശനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മലയാളം എന്ന കവിത ചൊല്ലി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ വി.എ.നാരായണമേനോൻ അദ്ധ്യക്ഷനായി. ബിരുദവിദ്യാർഥിനി എ. ആര്യനന്ദ സച്ചിദാനന്ദന്റെ നാവുമരം എന്ന കവിത ചൊല്ലി. സി.പി അബ്ദുൾ കരീം, വി.ആർ സന്തോഷ്, ഡോ.എം.ആർ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |