തൃശൂർ: സംസ്ഥാനത്ത് പൊലീസ് അതിക്രമം ഒഴിവാക്കാൻ സീനിയർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഡി.ജി.പി അനിൽകാന്ത് പറഞ്ഞു. തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രദ്ധയിൽപെട്ട ചില സംഭവങ്ങളുടെ അടിസ്ഥാനത്തിലാണിത്. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി കൂടുതൽ ചർച്ചയും അവർക്കിടയിൽ ബോധവത്കരണവും നടത്തും.
ജോലിയുടെ ഭാഗമായുള്ള സമ്മർദ്ദമേ പൊലീസിനുള്ളൂ. എല്ലാവരുടെയും ജീവിതത്തിൽ സമ്മർദ്ദമുണ്ട്. മനുഷ്യനാണെങ്കിൽ സമ്മർദ്ദമുണ്ടാകും. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവം, തിരുവനന്തപുരം മേയറുടെ കത്ത് വിവാദം തുടങ്ങിയവയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശേഷമേ മറുപടി പറയാനാകൂ. സി.സി.ടി.വി നിരീക്ഷണ സംവിധാനം എല്ലാ ജില്ലകളിലുമുണ്ട്. തൃശൂർ മാതൃകയിൽ ഈ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കും. തൃശൂരിലെ സി.സി.ടി.വി സംവിധാനം നിരീക്ഷിച്ച ഡി.ജി.പി. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |