തൃശൂർ: പടിഞ്ഞാറെക്കോട്ട ജംഗ്ഷനിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിട സമുച്ചയത്തിൽ ഒഴിഞ്ഞുകിടക്കുന്ന ഫ്‌ളാറ്റ് ചേരി വികസനത്തിന്റെ ഭാഗമായി പുറമ്പോക്കിൽ നിന്നും ഒഴിപ്പിച്ചയാൾക്ക് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പൂത്തോളിൽ നിന്നും ഒഴിപ്പിക്കപ്പെട്ട മുരളി സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്. മാറ്റാമ്പുറത്ത് പരാതിക്കാരന് ഫ്‌ളാറ്റ് അനുവദിച്ചെങ്കിലും അദ്ദേഹം സ്വീകരിച്ചില്ലെന്ന് നഗരസഭ കമ്മിഷനെ അറിയിച്ചു. പടിഞ്ഞാറെക്കോട്ട ജംഗ്ഷനിൽ ഒഴിഞ്ഞുകിടക്കുന്ന ഫ്‌ളാറ്റോ പകരം സ്ഥലമോ അനുവദിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.
2016ൽ സുനിത എന്ന സ്ത്രീക്ക് അനുവദിച്ച ഫ്‌ളാറ്റിൽ അവർ താമസമാക്കിയിട്ടില്ലെന്ന് നഗരസഭാ കമ്മിഷനെ അറിയിച്ചു. സുനിതയ്ക്ക് അനുവദിച്ച ഫ്‌ളാറ്റ് അവർ സ്വീകരിക്കാതിരുന്നിട്ടും കൂലി പണിക്കാരനായ മുരളിക്ക് അനുവദിക്കാത്തത് ശരിയായ നടപടിയല്ലെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. പുനരധിവാസം നടപ്പിലാക്കാത്ത സാഹചര്യത്തിൽ ഒഴിഞ്ഞുകിടക്കുന്ന ഫ്‌ളാറ്റ് പരാതിക്കാരന് അനുവദിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |