തൃശൂർ: സ്‌കൂൾ പാചകത്തൊഴിലാളികളെ സർക്കാർ വഞ്ചിക്കുകയാണെന്ന് എ.ഐ.ടി.യു.സി നേതൃത്വം നൽകുന്ന സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ ഭാരവാഹികൾ.
മിനിമം കൂലി നൽകണമെന്ന സുപ്രീം കോടതി കോടതി ഉത്തരവ് പോലും കാറ്റിൽ പറത്തുകയാണ് ചെയ്യുന്നത്. ഇടതുസർക്കാർ അധികാരത്തിലെത്തുന്നതിനായി പണിയടെുത്തവരാണ് സ്‌കൂൾ പാചക തൊഴിലാളികൾ. എന്നാൽ അധികാരത്തിൽ വന്നപ്പോൾ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാൻ പോലും തയ്യാറാകുന്നില്ല.
വർഷങ്ങളായുള്ള അവധിക്കാല വേതന കുടിശിക നൽകാൻ വിമുഖത കാണിക്കുകയാണ്. ഉച്ചഭക്ഷണ പദ്ധതിക്ക് പണം നൽകാതെ തൊഴിലാളികളെയും അതോടൊപ്പം പ്രധാനദ്ധ്യാപകരെയും സർക്കാർ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. തൊഴിൽ വകുപ്പും വിദ്യാഭ്യാസ വകുപ്പും ഒരേ മന്ത്രി തന്നെ കൈകാര്യം ചെയ്തിട്ടും നടപടിയില്ല. സ്‌കൂൾ പാചക തൊളിലാളികളുടെ വിഷയത്തിൽ സി.പി.ഐ മന്ത്രിമാരും പ്രതിസ്ഥാനത്താണ്.
പാചക തൊഴിലാളികളുടെ തൊഴിൽ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 19ന് സെക്രട്ടേറിയറ്റിന് മുന്നിൽ കലമുടയ്ക്കൽ സമരം നടത്തും. സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് വാർത്താസമ്മേളനത്തിൽ പി.ജി. മോഹനൻ, വി.കെ. ലതിക,സി.യു. ശാന്ത, കെ.ബി. പ്രഭാകരൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |