തൃശൂർ: മലയാളഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ സമാധിയോടുള്ള അക്ഷന്തവ്യമായ അവഗണനയ്ക്ക് അറുതിവരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് തുഞ്ചത്തെഴുത്തച്ഛൻ സമാധി സ്മാരക ഫൗണ്ടേഷൻ പൊതുയോഗം ആവശ്യപ്പെട്ടു. സമാധിസ്ഥലം ഏറ്റെടുക്കാനും ഉചിതവും മലയാളികൾക്ക് അഭിമാനകരവുമായ സ്മാരകവും ഭാഷ, സാംസ്‌കാരിക, വിദ്യാഭ്യാസ സംരംഭങ്ങളും സ്ഥാപിക്കാൻ മുൻകൈയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ചെയർമാൻ ഡേവിഡ് കണ്ണനായ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ഡേവിസ് കണ്ണനായ്ക്കൽ (ചെയർമാൻ), പ്രൊഫ.പുന്നയ്ക്കൽ നാരായണൻ, ഡോ.പുത്തേഴത്ത് രാമചന്ദ്രൻ (വൈസ് ചെയർമാൻമാർ), കെ.എ.ഗോവിന്ദൻ (ജനറൽ സെക്രട്ടറി), സി.ബി.കുഞ്ഞുമുഹമ്മദ് (ജോ.സെക്രട്ടറി), ശ്രീനിവാസൻ കോവാത്ത് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. പ്രൊഫ.പുന്നയ്ക്കൽ നാരായണൻ, ഡോ.പുത്തേഴത്ത് രാമചന്ദ്രൻ, സി.ബി.കുഞ്ഞുമുഹമ്മദ്, ഷാജി ആന്റണി, ടി.എൻ.നമ്പീശൻ, ആർ.കെ.തയ്യിൽ, ഡേവിസ് കണ്ണമ്പുഴ, ശ്രീനിവാസൻ കോവാത്ത് പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |