തൃശൂർ : ഫുട്ബാൾ ലോകകപ്പിന്റെ ആവേശം പകർന്ന് കായിക യുവജനകാര്യ വകുപ്പ്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ എന്നിവ സംയുക്തമായി നടത്തുന്ന വൺ മില്യൺ ഗോൾ കാമ്പയിന് തുടക്കം. ഇതിന്റെ ഭാഗമായി 20വരെ ജില്ലയിലെ തെരഞ്ഞെടുത്ത 72 കേന്ദ്രങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകും. ഓരോ കേന്ദ്രത്തിലും 10നും 12നും ഇടയിൽ പ്രായമുള്ള 100 കുട്ടികൾക്കാണ് പരിശീലനം. മുൻ ഇന്ത്യൻ ഫുട്ബാൾ താരം ജോപോൾ അഞ്ചേരിയാണ് ജില്ല കാമ്പയിനിന്റെ അംബാസിഡർ. പരിശീലകരെ പ്രാദേശികമായി കണ്ടെത്തും. ഓരോ കേന്ദ്രത്തിനും രണ്ട് ഫുട്ബാളും 3000 രൂപയും സ്‌പോർട്‌സ് കൗൺസിൽ മുഖേന വിതരണം ചെയ്യുന്നുണ്ട്. ഒരു മണിക്കൂറാണ് പരിശീലനം. പരിശീലനത്തിന്റെ അവസാന ദിനമായ നവംബർ 20ന് തൃശൂർ തെക്കേ ഗോപുരനടയിൽ വൈകിട്ട് നാലിന് നടത്തുന്ന വിപുലമായ പരിപാടിയിൽ മന്ത്രിമാരുടെയും എംഎൽ.എമാരുടെയും സാന്നിദ്ധ്യമുണ്ടാകും. ഓരോ കേന്ദ്രത്തിലും കുറഞ്ഞത് 1000 ഗോൾ വീതം സ്‌കോർ ചെയ്യും. നവംബർ 21ന് ജില്ലയിലെ വിവിധ സ്‌കൂളുകളിലും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ.സാംബശിവൻ അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |