തൃശൂർ: സാഹിത്യ അക്കാഡമിയുടെ 2021ലെ അവാർഡും എൻഡോവ്‌മെന്റും പ്രസിഡന്റ് സച്ചിദാനന്ദൻ സമ്മാനിച്ചു. അൻവർ അലി (കവിത), ഡോ.ആർ.രാജശ്രീ, വിനോയ് തോമസ് (നോവൽ), വി.എം.ദേവദാസ് (കഥ), പ്രദീപ് മണ്ടൂർ (നാടകം), എൻ.അജയകുമാർ (നിരൂപണം), ഡോ.ഗോപകുമാർ ചോലയിൽ (വൈജ്ഞാനികസാഹിത്യം), പ്രൊഫ.ടി.ജെ.ജോസഫ് (ജീവചരിത്രം/ആത്മകഥ), വേണു (യാത്രാവിവരണം), അയ്മനം ജോൺ (വിവർത്തനം), ആൻ പാലി (ഹാസസാഹിത്യം), ഇ.വി.രാമകൃഷ്ണൻ (വിലാസിനി അവാർഡ്), വൈക്കം മധു (ഐ.സി ചാക്കോ അവാർഡ്), പ്രൊഫ.പി.ആർ ഹരികുമാർ (കെ.ആർ മ്പൂതിരി അവാർഡ്), കിംഗ് ജോൺസ് (കനകശ്രീ അവാർഡ്), വിവേക് ചന്ദ്രൻ (ഗീതാഹിരണ്യൻ അവാർഡ്), ഡോ.കവിതാ ബാലകൃഷ്ണൻ (ജി.എൻ പിള്ള അവാർഡ്), എൻ.കെ ഷീല (തുഞ്ചൻ സ്മാരക പ്രബന്ധമത്സരം) എന്നിവർ പുരസ്‌കാരമേറ്റുവാങ്ങി. ബാലസാഹിത്യപുരസ്‌കാരം നേടിയ രഘുനാഥ് പലേരിക്കായി പ്രദീപ് പലേരിയും, പി.കെ രാജശേഖരനായി (ജി.എൻ പിള്ള അവാർഡ്) അൻവർ അലിയും പുരസ്‌കാരം സ്വീകരിച്ചു. വെസ് പ്രസിഡന്റ് അശോകൻ ചരുവിൽ അദ്ധ്യക്ഷനായി. നിർവാഹക സമിതിയംഗങ്ങളായ ആലങ്കോട് ലീലാകൃഷ്ണനും എം.കെ മനോഹരനും അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. 'എഴുത്തും എഴുത്തുകാരും' എന്ന സംവാദത്തിൽ നിർവാഹകസമിതിയംഗം കെ.പി രാമനുണ്ണി മോഡറേറ്ററായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |