തൃശൂർ : മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ നഴ്‌സുമാരെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പ്രതികരണം വന്ന സംഭവത്തിൽ പ്രതിഷേധം ശക്തം. ഭരണകർത്താക്കൾ ഹെഡ്‌നഴ്‌സുമാരോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് ഗവ.നഴ്‌സസ് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈമാറാനായി സൂപ്രണ്ട്, ആർ.എം.ഒ എന്നിവർ അഡ്മിൻമാരായി നഴ്‌സിംഗ് ഓഫീസർ, സൂപ്രണ്ടുമാർ, ഹെഡ് നഴ്‌സുമാർ എന്നിവരെ ഉൾപ്പെടുത്തി ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. ഒരു നഴ്‌സിനെ കുറിച്ച് രോഗിയുടെ ബന്ധു ഫേസ് ബുക്കിൽ കുറിച്ചത് അഡ്മിൻമാരിൽ ഒരാൾ ഗ്രൂപ്പിൽ ഇട്ടു. ഇതേത്തുടർന്ന് പലരും ഗ്രൂപ്പിൽ നിന്ന് കൂട്ടത്തോടെ വിടുകയായിരുന്നു. ഇതിൽ ഭരണകക്ഷി അനുകൂല സംഘടനാ നേതാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. പ്രിൻസിപ്പൽ ഇടപ്പെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന് ജില്ലാ പ്രസിഡന്റ് പി.പി.ദീപ, സെക്രട്ടറി എൽദോ പീറ്റർ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |