SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.50 PM IST

ഗാന്ധിയെന്ന പേര് നവഫാസിസത്തിന് ഉൾക്കിടിലമുണ്ടാക്കുന്നു

ken

തൃശൂർ : മഹാത്മാഗാന്ധി മുന്നോട്ടുവച്ച ബഹുസ്വരത, സൗഹാർദ്ദം, സംവാദാത്മകത എന്നീ ആശയങ്ങൾ സമകാലിക ഇന്ത്യയിൽ നിരന്തരം ചോദ്യം ചെയ്യപ്പെടുകയാണെന്ന് കെ.ഇ.എൻ. സാഹിത്യ അക്കാഡമി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ രണ്ടാംദിവസം 'എന്തുകൊണ്ട് ഗാന്ധിജി? രാഷ്ട്രീയത്തിന്റെ നൈതികാടിസ്ഥാനങ്ങൾ' എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിയെന്ന പേര് ഉച്ചരിക്കുന്നത് പോലും ഇന്ത്യയുടെ സമകാലിക നവഫാസിസത്തിന് ഉൾക്കിടിലമുണ്ടാക്കുന്നു. ജാതിമേധാവിത്വത്തെ ഗാന്ധി തുറന്നെതിർത്ത് തുടങ്ങിയ കാലം മുതൽക്കാണ് അദ്ദേഹം അനഭിമതനായത്. ജീവിതകാലം മുഴുവൻ മതമൈത്രി എന്ന ആശയം ഗാന്ധി ഉയർത്തിപ്പിടിച്ചു. ഇന്ന് അതിന്റെ ചോരയിൽ ചവിട്ടിയാണ് നാം ജീവിക്കുന്നതെന്നും കെ.ഇ.എൻ. നിരീക്ഷിച്ചു. ഡോ.കാവുമ്പായി ബാലകൃഷ്ണൻ, ഡോ.പി.വി കൃഷ്ണൻനായർ, കരിവെള്ളൂർ മുരളി, കെ.എൽ.ജോസ്, എ.എച്ച് സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു. കലാസാഹിത്യമത്സരങ്ങൾ സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. മനീഷ പാങ്ങിൽ സ്വാഗതവും, ബേബി മൂക്കൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KEN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.