തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ ശ്രീ മൂലസ്ഥാനമായ കുരുംബാമ്മയുടെ ക്ഷേത്രവും വിഗ്രഹവും തകർത്തത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ. അനീഷ്‌കുമാർ. ലക്ഷക്കണക്കിന് ക്ഷേത്ര വിശ്വാസികളുടെ മൂലസ്ഥാനമായ ശ്രീകുരുംബക്കാവിനെതിരെയുണ്ടായ അതിക്രമം ഞെട്ടിക്കുന്നതും വിശ്വാസികളുടെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിക്കുന്നതുമാണ്. മാനസിക രോഗി നടത്തിയ അക്രമം എന്ന നിലയിൽ സംഭവത്തെ ലഘൂകരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമുണ്ട്. ഇത്തരം മുൻധാരണയോടെ അന്വേഷണം നടത്തുന്നത് അപക്വമാണെന്നും സംഭവമുണ്ടായ ഉടൻ പ്രതിയെക്കുറിച്ച് വിശദമായി അന്വേഷിക്കാതെ നിഗമനത്തിലെത്തുന്നത് ശരിയല്ലെന്നും അഡ്വ. കെ.കെ. അനീഷ്‌കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |