മാനന്തവാടി: പൊലീസ് സ്റ്റിക്കർ പതിച്ച് കാറിൽ യാത്ര ചെയ്ത ദമ്പതികൾക്കെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ മഹേന്ദ്രൻ (25), ഭാര്യ ശരണ്യ (23) എന്നിവർക്കെതിരെയാണ് പൊലീസ് വാഹനമെന്ന് തെറ്റിദ്ധരിപ്പിച്ച് ദുരുപയോഗം ചെയ്തതിനും പകർച്ചവ്യാധി നിയന്ത്രണനിയമ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തത്. ബോണറ്റിന്റെ മുന്നിൽ ശൂലം സ്ഥാപിച്ച കാറിന്റെ മുൻ ഗ്ലാസിലും പിന്നിലും പൊലീസ് എന്ന സ്റ്റിക്കർ പതിച്ചിരുന്നു.
തലശ്ശേരിയിൽ നിന്നു കോയമ്പത്തൂരിലേക്കുള്ള യാത്രാമധ്യേ ഇവർ കഴിഞ്ഞ ദിവസം രാത്രി മാനന്തവാടി എരുമത്തെരുവിലെ സ്വകാര്യ ലോഡ്ജിൽ തങ്ങുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാർ സി.ഐ എം എം അബ്ദുൾ കരീമിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് എസ്.ഐ ബിജു ആന്റണി, എസ്.ഐ നൗഷാദ്, എ. എസ്.ഐ മെർവിൻ ഡിക്രൂസ്, വനിത സി.പി.ഒ ശാലിനി എന്നിവർ ചേർന്ന് ദമ്പതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |