കൊച്ചി: കുപ്രസിദ്ധ ബുള്ളറ്റ് മോഷ്ടാവ് നാഗർ കോവിൽ സ്വദേശി ഹരേന്ദർ ഇർവിൻ എന്ന ഡോ.ബെന്നി പൊലീസ് പിടിയിലായി. കേരളത്തിലെ വിവിധ ജില്ലകളിൽ ഇയാൾ ബുള്ളറ്റുകൾ മോഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒലവക്കോട് പിടിയിലായ രണ്ട് പേർ അഞ്ച് ബുള്ളറ്റുകൾ മോഷ്ടിച്ചതായി തെളിഞ്ഞിരുന്നു. ഇവർക്ക് ബൈക്കിന്റെ രേഖകൾ ശരിയാക്കി കൊടുത്തത് ഡോ.ബെന്നിയാണ്. വാഴക്കാലയിൽ ആയുർവേദ ഡോക്ടറെന്ന പേരിലാണ് ഇയാൾ താമസിച്ചിരുന്നത്. കൂട്ടാളികൾ അറസ്റ്റിലായതറിഞ്ഞ് ഇയാൾ മുങ്ങി. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇയാളെ പാലാരിവട്ടം പൊലീസ് കുടുക്കിയത്. സി.ഐ സനിൽ, സി.ഐ രതീഷ് എന്നിവരുടെ നേതൃത്വത്തിൽ കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ വലയിലാക്കിയത്. തിരുപ്പൂരിൽ ഇയാൾ മസാജ് പാർലറും നടത്തുന്നുണ്ട്. കലൂർ സ്റ്റേഡിയത്തിന് സമീപം നിന്ന് ഏപ്രിൽ എട്ടിന് മോഷണം പോയ ബൈക്കിനെക്കുറിച്ചുള്ള വിവരങ്ങളും ഇയാളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |