ന്യൂഡൽഹി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വിമാന ഇന്ധനവില (ജെറ്റ് ഫ്യുവൽ) അഞ്ചു ശതമാനം വർദ്ധിപ്പിച്ചു. ഇതോടെ രാജ്യതലസ്ഥാനത്ത് വില കിലോലിറ്ററിന് 1.23 ലക്ഷം രൂപയായി; ഇത് റെക്കാഡാണ്.
ഈവർഷം ജനുവരി ഒന്നിന് ഏവിയേഷൻ ടർബൈൻ ഫ്യുവൽ (എ.ടി.എഫ്) അഥവാ ജെറ്റ് ഫ്യുവലിന് വില 72,062 രൂപയായിരുന്നു. തുടർന്ന് ഇതുവരെ വർദ്ധിപ്പിച്ചത് 61.7 ശതമാനം. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40-50 ശതമാനവും ഇന്ധനം വാങ്ങാനായതിനാൽ യാത്രാ ടിക്കറ്റ് നിരക്ക് ഉടൻ കൂടിയേക്കും.
വില മാറാതെ പെട്രോൾ, ഡീസൽ
കഴിഞ്ഞ 40 ദിവസമായി പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. ഇരു ഇന്ധനത്തിനും ലിറ്ററിന് 10 രൂപയോളം കൂട്ടിയശേഷമാണ് എണ്ണക്കമ്പനികൾ വിലപരിഷ്‌കരണം തത്കാലം നിറുത്തിയത്. പെട്രോളിന് 117.19 രൂപയും ഡീസലിന് 103.95 രൂപയുമാണ് ഇപ്പോൾ വില (തിരുവനന്തപുരം).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |