SignIn
Kerala Kaumudi Online
Sunday, 01 September 2024 4.41 AM IST

ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്

Increase Font Size Decrease Font Size Print Page
share

കൊച്ചി: ധനമേഖലയിലെ കുമിള പൊട്ടുമെന്ന ആശങ്കയിൽ ഇന്നലെ ഓഹരി വിപണി വൻ തകർച്ച നേരിട്ടു. ബോംബെ ഓഹരി സൂചിക 906.7 പോയിന്റ് ഇടിഞ്ഞ് 72761.89 ൽ അവസാനിച്ചു. ദേശീയ സൂചിക 338 പോയിന്റ് നഷ്ടവുമായി 21997.70 ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലകൾ കൃത്രിമമായി ഉയർത്തുകയാണെന്ന സംശയം സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) ഉന്നയിച്ചതാണ് വിപണിയിൽ സമ്മർദ്ദം ശക്തമാക്കിയത്.

ദുബായിലെ ഹവാല ഇടപാടുകാരൻ ഹരിശങ്കർ ടിബ്രേവാലയുടെ ഓഫീസുകളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡും വൻകിട നിക്ഷേപകരെ ആശങ്കയിലാക്കി. ഇതോടെ വലിയ നിക്ഷേപ സ്ഥാപനങ്ങൾ വിപണിയിൽ നിന്ന് വിട്ടുനിന്നു. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വില കൃത്രിമമായി അനധികൃത പന്തയ വിപണിയിലെ പണം ഉപയോഗപ്പെടുത്തിയെന്നാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.