കൊച്ചി: നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മൂന്ന് ദിവസം മികച്ച മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണി ഇന്നലെ നഷ്ടത്തിലേക്ക് മൂക്കുകുത്തി. ആഗോള മേഖലയിലെ പ്രതികൂല ചലനങ്ങളും വിപണിക്ക് സമ്മർദ്ദം സൃഷ്ടിച്ചു. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 203.28 പോയിന്റ് ഇടിഞ്ഞ് 76,490ൽ അവസാനിച്ചു. നിഫ്റ്റി 30.95 പോയിന്റ് നഷ്ടവുമായി 23,259.20ൽ എത്തി. ഐ.ടി മേഖലയിലെ ഓഹരികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. അമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാൽ പലിശ കുറയാനുള്ള സാദ്ധ്യതകൾ മങ്ങിയതാണ് തിരിച്ചടി സൃഷ്ടിച്ചത്. ചെറുകിട, ഇടത്തരം കമ്പനികൾ ഇന്നലെ നേട്ടമുണ്ടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |