കൊച്ചി: ഉത്പന്നങ്ങളുടെ വിലക്കയറ്റവും കൊവിഡും നിർമാണ മേഖലയിലെ തകർച്ചയും മൂലം അലൂമിനിയം മേഖല വലിയ തകർച്ച നേരിടുകയാണെന്നും ആയിരക്കണക്കിന് തൊഴിലാളികളെയും വ്യാപാരികളെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും അലുമിനിയം ഡീലേഴ്‌സ് ഫോറം.
അലൂമിനിയത്തിനുണ്ടായ വിലക്കയറ്റം 50 ശതമാനത്തിലേറെയാണ്. ഇതോടൊപ്പം കൊവിഡ് വ്യാപനവും, ലോക് ഡൗണും വന്നതോടെ തകർച്ച പൂർണമായെന്നും പരിഹാരം ഉണ്ടാക്കാൻ അടിയന്തര നടപടിയുണ്ടാവണമെന്നും സംഘടന സംസ്ഥാന ഭാരവാഹികളായ ഷജൽമുഹമ്മദ്, മധുബെൻ അബ്രഹാം, ബൈജു.കെ.തോമസ് എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
ലോക്ഡൗൺ കാലത്ത് ജി.എസ്.ടി ആനുകൂല്യങ്ങൾ അനുവദിക്കുക, വായ്പാ പലിശയിളവ് അനുവദിക്കുക, വാടകയിനത്തിലും ഇലക്ട്രിസിറ്റി ചാർജിനത്തിലും ഇളവ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളും എ.ഡി.എഫ് മുന്നോട്ട് വച്ചു. നിർമാണ പ്രവർത്തനങ്ങൾക്കായി അലൂമിനിയം വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകണമെന്നും, കെട്ടിട നികുതിയിൽ ഇളവു നൽകണമെന്നും, ഫാബ്രിക്കേഷൻ തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്നും സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |