ന്യൂഡൽഹി: കൊവിഡ് രണ്ടാംതരംഗമുണ്ടാക്കിയ സാമ്പത്തിക തകർച്ചകൾക്കിടെ, എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരണ്ടി സ്കീമി(ഇ.സി.എൽ.ജി.എസ്) ന്റെ സാദ്ധ്യതകൾ വിപുലീകരിച്ച് കേന്ദ്രം. ധനകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗികവിശദീകരണമനുസരിച്ച്, ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, ക്ലിനിക്കുകൾ, മെഡിക്കൽ കോളേജുകൾ എന്നിവയ്ക്ക് ഓൺസൈറ്റ് ഓക്സിജൻ ജനറേഷൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 2 കോടിരൂപവരെ വായ്പ നൽകും. പലിശനിരക്ക് 7.5 ശതമാനമായി ഉയർത്തി. റിസർവ് ബാങ്കിന്റെ മേയ് 5ലെ മാർഗനിർദേശമനുസരിച്ച്, ഇ.സി.ജി.എൽ.എസ് 1.0 പരിധിയിലുള്ള വായ്പക്കാർക്ക് 10 ശതമാനം വരെ അധികസഹായം നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് കാലത്തെ അതിജീവിക്കാൻ വേണ്ടി പ്രഖ്യാപിക്കപ്പെട്ട കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പാക്കേജിലെ ഒരു പദ്ധതിയാണിത്. പ്രതിസന്ധിയിലായ സൂക്ഷ്മ ചെറുകിട ഇടത്തര മേഖലയെ(MSME) ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |