SignIn
Kerala Kaumudi Online
Friday, 19 April 2024 6.47 PM IST

കാർഷിക കയറ്റുമതിയിൽ റെക്കാഡിട്ട് ഇന്ത്യ,​ അരി, ഗോതമ്പ് കയറ്റുമതി റെക്കാഡ് ഉയരത്തിൽ

agri

ന്യൂഡൽഹി: ഇന്ത്യയുടെ കാർഷിക കയറ്റുമതി ആറ് വർഷത്തിനിടയിലെ ഏറ്റവും മികച്ച നിലയിലെത്തി. 2020-21 സാമ്പത്തിക വർഷത്തിൽ 19 ബില്യൺ ഡോളറിലധികമാണ് രാജ്യത്തിന്റെ കാർഷിക കയറ്റുമതി. അഗ്രിക്കൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ്സ് എക്സ്പോർട്ട്സ് ഡെവലപ്മെന്റ് അതോറിറ്റിയുടെ കണക്കുകൾ അനുസരിച്ച് 2019-20 വർഷത്തെ അപേക്ഷിച്ച് കാർഷിക കയറ്റുമതിയിലുണ്ടായിരിക്കുന്നത് 25 ശതമാനത്തിന്റെ വർദ്ധനയാണ്. 15.9 ബില്യൺ ഡോളറായിരുന്നു 2019-20 വർഷത്തെ കാർഷിക കയറ്റുമതി.

കൊവിഡ് പ്രതിസന്ധിക്കിടയിലും അരിയുടെ കയറ്റുമതിയിലുണ്ടായത് റെക്കാഡ് വർദ്ധനയാണ്. ബസ്മതി ഇതര കാറ്റഗറിയിൽ 13.9 ദശലക്ഷം ടൺ ആണ് കയറ്റുമതി. ബസ്മതി വിഭാഗത്തിലാകട്ടെ 4.6 മില്യൺ ടണ്ണും. ഗോതമ്പ് കയറ്റുമതിയിലും ഉണ്ടായിരിക്കുന്നത് ആറ് വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനമാണ്. 2.08 മില്യൺ ടണ്ണാണ് ഗോതമ്പ് കയറ്റുമതി.

ഉത്പാദനം കൂടി

രണ്ട് പ്രധാന കാരണങ്ങളാണ് കയറ്റുമതിയിലെ റെക്കാഡ് വർദ്ധനയ്ക്ക് കാരണമായതെന്ന് വിദഗ്ധർചൂണ്ടിക്കാട്ടുന്നു. ഒന്ന്, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ഭക്ഷ്യധാന്യങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നു. രണ്ട്, ഉത്പ്പാദനത്തിലെ വൻവർദ്ധനവ്. പശ്ചിമേഷ്യൻ രാജ്യങ്ങൾ, ദക്ഷിണ കിഴക്കേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിപണികൾക്ക് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ് ഏറ്റവും ലാഭകരമെന്ന വസ്തുതയും ഗുണം ചെയ്തു.

കയറ്റുമതിയിൽ25% വർദ്ധനവ്

 ഇന്ത്യൻ ഗോതമ്പ് (ടൺ) - 280 ഡോളർ

 ഓസ്ട്രേലിയൻ ഗോതമ്പ് - 300 ഡോളർ

 ഇന്ത്യൻ അരി-360-390 ഡോളർ

 തായ്ലൻഡ് അരി - 495 ഡോളർ

 വിയറ്റ്നാം അരി - 470 ഡോളർ

 പാക്കിസ്ഥാൻ അരി - 440 ഡോളർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.