ന്യൂഡൽഹി: കൊവിഡിന്റെ രണ്ടാംതരംഗത്തിൽ പ്രതിസന്ധി നേരിട്ടവർക്ക് നിക്ഷേപത്തിൽനിന്ന് പണംപിൻവലിക്കാൻ
അവസരം നൽകി ഇ.പി.എഫ്.ഒ. ഇ.പി.എഫ് വരിക്കാർക്ക് പണംപിൻവലിക്കാൻ രണ്ടാംതവണയാണ് അവസരം നൽകുന്നത്. പിൻവലിക്കുന്നതുക തിരിച്ചടയ്‌ക്കേണ്ടതില്ല. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം തൊഴിൽമന്ത്രാലയമാണ് പദ്ധതി വീണ്ടും പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനത്തെതുടർന്ന് കഴിഞ്ഞ മാർച്ചിലാണ് പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്.
അടിസ്ഥാന ശമ്പളം, ഡി.എ എന്നിവ ഉൾപ്പടെയുള്ള മൂന്നുമാസത്തെ തുകയ്ക്ക് സമാനമോ അല്ലെങ്കിൽ ഇ.പി.എഫിലുള്ള നിക്ഷേപത്തിന്റെ പരമാവധി 75ശതമാനമോ, ഏതാണ് കുറവ് ആ തുകയാണ് പിൻവലിക്കാൻ കഴിയുക. അപേക്ഷ ലഭിച്ചാൽ മൂന്നുദിവസത്തിനകം പണം ലഭ്യമാക്കണമെന്നാണ് തൊഴിൽമന്ത്രാലയം നിർദേശം നൽകിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |