മുംബയ്: തുടർച്ചയായി നാലാം ദിവസവും മുന്നേറ്റംനടത്തി വിപണി ഒരിക്കൽക്കൂടി റെക്കാഡ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു. പ്രതിദിന കൊവിഡ് കണക്കുകളിൽ കുത്തനെ കുറവുണ്ടായതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക്ക്ഡൗൺ നീക്കുന്നതും വിപണിയിൽ ഉണർവുണ്ടാക്കി.
സെൻസെക്‌സ് 221.52 പോയിന്റ് നേട്ടത്തിൽ 52,773.05ലും നിഫ്ടി 57.40 പോയിന്റ് ഉയർന്ന് 15,869.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓയിൽ ആൻഡ് ഗ്യാസ്, ബാങ്ക്, ഐ.ടി, റിയാൽറ്റി സൂചികകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ബി.എസ്.ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനവും സ്‌മോൾ ക്യാപ് സൂചിക 0.4ശതമാനവും ഉയർന്നു. ഫാർമ, മെറ്റൽ, പൊതുമേഖല ബാങ്ക്, പവർ മേഖലകൾ നഷ്ടംനേരിട്ടു. ഏഷ്യൻ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ലൈഫ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഡിവീസ് ലാബ്, കോൾ ഇന്ത്യ, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടനേരിടുകയുംചെയ്തു. രൂപയുടെ മൂല്യത്തിൽ നേരിയ നഷ്ടമുണ്ടായി. ഡോളറിനെതിരെ 73.31 നിലവാരത്തിലാണ് ക്ലോസ്‌ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |